ലാഹോർ: പാകിസ്താൻ പൊതു തെരഞ്ഞെടുപ്പിൽ ജമാ അത്ത് ഉദ്ദഅ്വ നേതാവും മുംബൈ ഭീകരാക്രമണ കേസിലെ ബുദ്ധികേന്ദ്രവുമായ ഹാഫിസ് സഇൗദ് മത്സരിക്കില്ല. എന്നാൽ ജമാ അത്ത് ഉദ്ദഅ്വയുെട 200 സ്ഥാനാർഥികൾ ദേശീയ, പ്രവിശ്യാ തെരഞ്ഞെടുപ്പുകളിൽ ജനവിധി തേടും.
ജമാ അത്ത് ഉദ്ദഅ്വയുടെ രാഷ്ട്രീയ പാർട്ടിയായ മില്ലി മുസ്ലിം ലീഗിന്(എം.എം.എൽ) തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്ട്രേഷൻ ലഭിക്കാത്തതിനാൽ സജീവമല്ലാത്തതും രജിസ്ട്രേഷനുള്ളതുമായ അല്ലാഹു അക്ബർ തെഹ്രീക്(എ.എ.ടി) എന്ന രാഷ്ട്രീയ പാർട്ടിയിലൂടെയാണ് ഇവർ മത്സരിക്കുക. കസേരയായിരിക്കും ഇവരുടെ തെരഞ്ഞെടുപ്പ് ചിഹ്നം.
ഹാഫിസ് സഇൗദ് മത്സരിക്കുമെന്നായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്. ജമാ അത്ത് ഉദ്ദഅ്വ നേതക്കളേക്കാൾ മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് എം.എം.എല്ലിലേക്ക് വരുന്നവരേയും പാർട്ടിയിലേക്കു വരുന്ന വിദ്യാസമ്പന്നരായ യുവാക്കളേയും എ.എ.ടിയുടെ ടിക്കറ്റിൽ മത്സരിപ്പിക്കുമെന്ന് എം.എം.എൽ വക്താവ് അഹമ്മദ് നദീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.