ബെയ്ജിങ്: ഷാങ്ഹായ് കോഒാപറേഷൻ ഒാർഗനൈേസഷനിൽ (എസ്.സി.ഒ) പുതുതായി അംഗത്വം നേടിയ ഇന്ത്യക്കും പാകിസ്താനും ചൈനയുടെ മുന്നറിയിപ്പ്. സഹകരണ കൂട്ടായ്മയിലേക്ക് ഇരുരാജ്യങ്ങളെയും സ്വാഗതംചെയ്ത് സംസാരിക്കുകയായിരുന്നു ചൈനീസ് വിദേശകാര്യ സഹമന്ത്രി കോങ് ഷ്വാൻയൂ. ഉഭയകക്ഷി തർക്കങ്ങൾ കൂട്ടായ്മയിൽ ഉന്നയിക്കുന്നത് എസ്.സി.ഒ ചാർട്ടർ വിലക്കുണ്ട്. ചാർട്ടർ ഇരു രാജ്യങ്ങളും അനുസരിക്കുമെന്നാണ് നമ്മുടെ പ്രതീക്ഷ. ഷ്വാൻയൂ പറഞ്ഞു. ‘‘അഭിപ്രായവ്യത്യാസങ്ങളെക്കാൾ പൊതുവായ താൽപര്യങ്ങൾക്കായിരിക്കണം അംഗരാജ്യങ്ങൾ മുൻഗണന നൽകേണ്ടത്. അതുകൊണ്ട് അവർക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ അനാവശ്യമായി ഉയർത്തിക്കൊണ്ടുവരരുത്. അത് കൂട്ടായ്മക്കും അംഗരാജ്യങ്ങൾക്കും ഗുണം ചെയ്യില്ല’’ -അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളെയും സ്വാഗതംചെയ്ത് ഷാങ്ഹായിയിലെ എസ്.സി.ഒ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ചൈനയിലെ ഇന്ത്യൻ അംബാസഡർ വിജയ് ഗോഖലെയും പാകിസ്താൻ അംബാസഡർ മസ്ഉൗദ് ഖാലിദും പെങ്കടുത്തു. എസ്.സി.ഒ അംഗത്വം ഇന്ത്യ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് വിജയ് ഗോഖലെ പറഞ്ഞു.
കസാഖ്സ്താൻ, കിർഗിസ്താൻ, റഷ്യ, തജികിസ്താൻ, ഉസ്ബെകിസ്താൻ തുടങ്ങിയവരാണ് എസ്.സി.ഒയിലെ മറ്റു അംഗങ്ങൾ. അഫ്ഗാനിസ്താൻ, ബെലറൂസ്, ഇറാൻ, മംഗോളിയ എന്നിവർ നിരീക്ഷകരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.