യുനൈറ്റഡ് േനഷൻസ്: ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഏകപക്ഷീയ തീരുമാനത്തിനെതിരെ ഫലസ്തീൻ യു.എൻ പൊതുസഭയിൽ. തുടർന്ന് ഇക്കാര്യം ചർച്ചചെയ്യാൻ യു.എൻ പൊതുസഭ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.
ട്രംപ് തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം യു.എസ് വീറ്റോ ചെയ്ത സാഹചര്യത്തിലാണിത്. വിഷയം പൊതുസഭയിൽ ചർച്ച ചെയ്യണമെന്ന് അറബ് രാജ്യങ്ങളും തുർക്കിയും ഉൾപ്പെട്ട ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോഒാപറേഷൻ ആവശ്യമുന്നയിച്ചു.
പൊതുസഭയിൽ കൂടുതൽ രാജ്യങ്ങളുടെ പിന്തുണയോടെ യു.എസിനെ ഒറ്റപ്പെടുത്താനാണ് തുർക്കിയുടെയും ഫലസ്തീെൻറയും നീക്കം. യു.എസ് തീരുമാനത്തിനെതിരെ ഏറ്റവുമധികം വിമർശനവുമായി രംഗത്തുവന്നത് തുർക്കിയാണ്. ഡിസംബർ ആറിനാണ് ട്രംപ് ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചത്. അതിനെതിരെ ലോകവ്യാപകമായി ഉയർന്ന പ്രതിഷേധം നിലച്ചിട്ടില്ല. തെൽ അവീവിലുള്ള യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
പ്രമേയം വീറ്റോ ചെയ്ത യു.എസ് നടപടിക്കെതിരെ ഇറാനും രംഗത്തെത്തി. ജറൂസലം വർഷങ്ങളായി ജൂതന്മാരുെട രാഷ്ട്രീയ, സാംസ്കാരിക, ആത്മീയ കേന്ദ്രമാ ണെന്ന് യു.എന്നിലെ യു.എസ് അംബാസഡർ നിക്കി ഹാലി നടപടികൾക്കു ശേഷം പ്രസ്താവിച്ചു. സ്വന്തം എംബസി എവിടെ സ്ഥാപിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം യു.എസിനുണ്ടെന്നും അവർ പറഞ്ഞു.
ആറുവർഷത്തിനിടെ ആദ്യമായാണ് യു.എൻ രക്ഷാസമിതിയിൽ യു.എസ് വീറ്റോ അധികാരം പ്രയോഗിക്കുന്നത്. അതേസമയം യു.എസിെൻറ സഖ്യരാജ്യങ്ങൾ യു.എൻ പ്രമേയത്തിന് അനുകൂലമായാണ്
വോട്ട് ചെയ്തത്. ദശകങ്ങളായി യു.എസ് പിന്തുടർന്നുപോന്ന നയം അട്ടിമറിക്കുന്നതാണ് തീരുമാനമെന്നും മറ്റുരാജ്യങ്ങൾ മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.