ലാേഹാർ: തീവ്രവാദത്തിനെതിരെ നടപടികൾ ശക്തമാക്കി പാക് ഭരണകൂടം. ഹാഫിസ് സഇൗദിെൻറ സംഘടനയായ ജമാത്തുദ്ദഅ്വ യുടെ ലാഹോർ ആസ്ഥാനത്തിെൻറ നിയന്ത്രണം പാകിസ്താൻ സർക്കാർ ഏറ്റെടുത്തു. ചൗബുർജിയിലെ ആസ്ഥാന മന്ദിരത്തിെൻറ ഭരണം നടത്തുന്നതിനായി പഞ്ചാബ് ഭരണകൂടം അഡ്മിനിസ്ട്രേറ്ററേയും നിയമിച്ചിട്ടുണ്ട്.
ആസ്ഥാനം ഏറ്റെടുത്തതിന് പുറമേ ഹാഫിസ് സഇൗദിനെ വെള്ളിയാഴ്ച പ്രാർഥന നടത്തുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു പൊലീസ് ആസ്ഥാനത്തിെൻറ നിയന്ത്രണം ഏറ്റെടുത്തത്. ജമാഅത്ത് ദഅ്വയുടെ നിരവധി പ്രവർത്തകർ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നുവെങ്കിലും എതിർപ്പുകൾ ഉയർന്നില്ല.
സംഘടനയുടെ 75 ആംബുലൻസുകളും വനിതാ സ്കൂളുകളുെട നിയന്ത്രണം സർക്കാറിന് കൈമാറിയിട്ടുണ്ട്. സ്കുളുകളുടെ മേൽനോട്ടത്തിനായി വനിതാ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. പുൽവാമ ഭീകരാക്രമണത്തിന് ശേഷം തീവ്രവാദി സംഘടനകൾക്കെതിരെ നടപടിയെടുക്കാൻ പാകിസ്താന് മേൽ സമ്മർദ്ദം ശക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.