ലാഹോർ: മുൻ പ്രധാനമന്ത്രി നവാസ് ശരീഫിനെയും കുടുംബത്തെയും കുറിച്ചുള്ള നിർണായക വിവരങ്ങൾ ശേഖരിക്കാൻ പാക് അഴിമതിവിരുദ്ധ സംഘം ലണ്ടനിലേക്ക്.
ലണ്ടനിൽ ശരീഫിെൻറയും കുടുംബത്തിെൻറയും പേരിലുള്ള വസ്തുവകകളെ കുറിച്ചുള്ള തെളിവുകൾ ശേഖരിക്കാനും ചിലരുടെ മൊഴിയെടുക്കാനുമാണ് സംഘം ലണ്ടനിലെത്തുന്നത്. പാനമപേപ്പേഴ്സ് പുറത്തുവിട്ട അഴിമതിക്കേസിൽ സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടർന്നാണ് ശരീഫ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്. പാർട്ടി നേതൃത്വം ഒഴിഞ്ഞിരുന്നുവെങ്കിലും ഭരണഘടന ഭേദഗതിയുടെ മറവിൽ ഇൗ മാസം മൂന്നിന് പദവി വീണ്ടെടുത്തിരുന്നു.
ശരീഫിെൻറയും കുടുംബത്തിെൻറയും പേരിലുള്ള സ്വത്തുക്കളെ കുറിച്ച് വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും ബ്രിട്ടീഷ് അധികൃതർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ലെന്ന് ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോ ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.