ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിെൻറ മുഖ്യ സൂത്രധാരൻ ഹാഫിസ് സഇൗദിെൻറ ജമാഅത്തുദ്ദഅ് വക്ക ും പോഷക സംഘടനയായ ഫലഹെ ഇൻസാനിയത് ഫൗണ്ടേഷനും പാക് സർക്കാർ നിരോധനം ഏർപ്പെടുത്തി. ഇരു സംഘടനകളെയും നിരോധിക് കുമെന്ന് പ്രഖ്യാപിച്ച് രണ്ടാഴ്ചകൾക്ക് ശേഷമാണ് നിരോധനം നടപ്പാക്കിയത്.
അന്താരാഷ്ട്ര സമ്മർദമാണ് ഇരു സംഘടനകൾക്കുമെതിെര നടപടി സ്വീകരിക്കാൻ പാകിസ്താനെ പ്രേരിപ്പിച്ചത്. പാക് തീവ്രവാദ വിരുദ്ധ നിയമം 1997 പ്ര കാരമാണ് സംഘടനകൾക്ക് നിരോധനമേർപ്പെടുത്തിയത്. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 70 സംഘടനകളുടെ പട്ടികയിൽ ഇവയും ഉൾപ്പെട്ടു.
ഇൗ സംഘടനകളെ നിരോധിക്കുമെന്ന് ഫെബ്രുവരി 21ന് പാകിസ്താൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിരീക്ഷണപ്പട്ടികയിൽ മാത്രമാണ് ഉൾപ്പെടുത്തിയതെന്ന് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാെലയാണ് സംഘടനകൾക്ക് പാക് സർക്കാർ നിരോധനമേർപ്പെടുത്തിയത്.
ജമാഅത്തുദ്ദവക്ക് രാജ്യത്താകമാനം 300 സെമിനാരികളും സ്കൂളുകളും ആശുപത്രികളും പ്രസിദ്ധീകരണ സ്ഥാപനങ്ങളും ആംബുലൻസ് സേവനങ്ങളുമുണ്ട്. 50,000 ഒാളം വളണ്ടിയർമാരും ഇൗ സംഘടനകൾക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. യു.എസ് നേരത്തെ ഹാഫിസ് സഇൗദിനെ ആഗോള ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പാകിസ്താനിൽ വീട്ടുതടങ്കലിലായിരുന്ന ഹാഫിസിനെ 2017 നവംബറിലാണ് മോചിപ്പിച്ചത്.
അതേസമയം, ജയ്ശെ മുഹമ്മദ് മേധാവി മസ്ഉൗദ് അസ്ഹറിെൻറ സഹോദരനടക്കം, നിരോധിത സംഘടന പ്രവർത്തകരായ 44 പേരെ പാകിസ്താൻ അറസ്റ്റ് ചെയ്തു. സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരെ നടപടി വേണമെന്നും ഇവയുടെ സാമ്പത്തിക സ്രോതസ്സ് അടക്കണമെന്നുമുള്ള അന്താരാഷ്ട്ര സമൂഹത്തിെൻറ സമ്മർദത്തിെൻറ ഫലമായാണ് നടപടിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മസ്ഉൗദ് അസ്ഹറിെൻറ സഹോദരൻ മുഫ്തി അബ്ദുറഉൗഫ്, മറ്റൊരു പ്രമുഖൻ ഹമ്മാദ് അസ്ഹർ എന്നിവർ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നതായി ആഭ്യന്തര സഹമന്ത്രി ശഹരിയാർ ഖാൻ അഫ്രീദി ഇസ്ലാമാബാദിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.