മുംബൈ ഭീകരാക്രമണത്തിെൻറ മുഖ്യ ആസൂത്രകനും ജമാഅത്തുദ്ദഅ്വ തലവനുമായ ഹാഫിസ് സഇൗദിനു കീഴിലെ ആസ്തികളും സ്ഥാപനങ്ങളും ഏറ്റെടുക്കാൻ പാക് സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. ഡിസംബർ 19ന് പാക് ധനമന്ത്രാലയം അഞ്ചു പ്രവിശ്യ സർക്കാറുകൾക്കയച്ച രഹസ്യ ഉത്തരവിലാണ് ഹാഫിസ് സഇൗദിെൻറ ആസ്തികളും സ്ഥാപനങ്ങളും ഏറ്റെടുക്കാനുള്ള വിശദ കർമപദ്ധതി 10 ദിവസത്തിനകം സമർപ്പിക്കാൻ നിർദേശം നൽകിയത്. ജമാഅത്തുദ്ദഅ്വ, ഫലാഹെ ഇൻസാനിയത്ത് ഫൗണ്ടേഷൻ എന്നീ സ്ഥാപനങ്ങളാണ് പ്രധാനമായും ഏറ്റെടുക്കുന്നത്. 1987ൽ ഹാഫിസ് സഇൗദ് രൂപംനൽകിയ തീവ്രവാദ സംഘടനയായ ലശ്കറെ ത്വയ്യിബയുടെ അനുബന്ധ സ്ഥാപനങ്ങളാണ് ഇവ രണ്ടുമെന്ന് അമേരിക്ക കുറ്റപ്പെടുത്തുന്നു.
തീവ്രവാദപ്രവർത്തനങ്ങൾക്ക് പണമൊഴുക്കുന്നതും കള്ളപ്പണവും കണ്ടെത്താനായി പ്രവർത്തിക്കുന്ന രാജ്യാന്തര സംഘടന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) നിർദേശപ്രകാരമാണ് പാക് സർക്കാർ നടപടിയുമായി രംഗത്തെത്തിയത്. തീവ്രവാദ സംഘടനകൾക്ക് പണം ലഭിക്കുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് നിർദേശം നൽകിയതായി ഇതേക്കുറിച്ച ചോദ്യത്തിന് മറുപടിയായി പാക് ആഭ്യന്തരമന്ത്രി അഹ്സൻ ഇഖ്ബാൽ പറഞ്ഞു. അതേസമയം, പാക് സർക്കാർ ഇതേക്കുറിച്ച് ഒൗദ്യോഗികമായി വിശദീകരിച്ചിട്ടില്ല.
300ഒാളം മതപഠനശാലകൾ, സ്കൂളുകൾ, ഹോസ്പിറ്റലുകൾ, പ്രസാധനാലയം, ആംബുലൻസ് സേവനം എന്നിവയടങ്ങിയ വൻ ശൃംഖലയാണ് ഹാഫിസ് സഇൗദിേൻറത്. ജമാഅത്തുദ്ദഅ്വക്കും ഫലാഹെ ഇൻസാനിയത്ത് ഫൗണ്ടേഷനും കീഴിൽ അരലക്ഷം സന്നദ്ധപ്രവർത്തകരുമുണ്ട്. തെൻറ സംഘടനകൾക്കെതിരായ തീവ്രവാദബന്ധ ആരോപണം ഹാഫിസ് സഇൗദ് നിഷേധിക്കുന്നുണ്ട്.
തീവ്രവാദ സംഘടനകൾക്ക് സഹായം തുടരുന്നതിനാൽ ഇനിയും സഹായം തുടരാനാകില്ലെന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡൻറ് േഡാണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.