ലാഹോർ: മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരനായി അറിയപ്പെടുന്ന ഹാഫിസ് സഇൗദിനെ അറസ്റ്റ് ചെയ്യരുതെന്ന് പാകിസ്താൻ സർക്കാറിനോട് ലാഹോർ ഹൈകോടതി. അറസ്റ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സഇൗദ് തിങ്കളാഴ്ച കോടതിയെ സമീപിച്ചിരുന്നു. യു.എൻ രക്ഷാസമിതിയുടെ പാക് സന്ദർശനത്തോടനുബന്ധിച്ച് തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും ജമാഅത്തുദ്ദഅ്വക്കെതിരെ സ്വീകരിക്കുന്ന നടപടികളും ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.
ജനുവരി 25 മുതലാണ് യു.എൻ രക്ഷാസമിതി ഇസ്ലാമാബാദ് സന്ദർശിക്കുന്നത്. യു.എസിെൻറയും ഇന്ത്യയുെടയും സമ്മർദത്തെ തുടർന്ന് തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുകയാെണന്ന് ഹാഫിസ് സഇൗദ് കോടതിയെ അറിയിച്ചിരുന്നു. തനിക്കെതിരെ 2008ലെ മുംബൈ ഭീകരാക്രമണകേസിൽ കുറ്റം ചുമത്താൻ ശ്രമിക്കുകയാണെന്നും സഇൗദ് പറഞ്ഞു.
2008ൽ യു.എൻ രക്ഷാസമിതി പ്രമേയപ്രകാരം ഹാഫിസ് സഇൗദിനെ ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.