ഇസ്ലാമാബാദ്: തെൻറ സ്ഥാപനങ്ങൾക്കെതിരെ പാകിസ്താൻ സർക്കാർ സ്വീകരിച്ച നിയമ വിരുദ്ധ നടപടി കോടതിയിൽ ചോദ്യം ചെയ്യുമെന്ന് 2008ലെ മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരൻ ഹാഫിസ് മുഹമ്മദ് സഇൗദ്. പ്രവർത്തകർ സമാധാനം പാലിക്കണമെന്നും അക്രമത്തിലൂടെ പ്രതികരിക്കരുതെന്നും സഇൗദ് ആവശ്യപ്പെട്ടു.
സഇൗദിെൻറ കീഴിൽ നടക്കുന്ന മതപാഠശാലകളും ആരോഗ്യകേന്ദ്രങ്ങളും കഴിഞ്ഞ ദിവസം പാകിസ്താൻ സർക്കാർ ഏറ്റെടുത്തിരുന്നു. സഇൗദ് നേതൃത്വംനൽകുന്ന ‘ജമാഅത്തുദ്ദഅ്വ’ ‘ഫലാഹെ ഇൻസാനിയ്യത്ത് ഫൗണ്ടേഷൻ’ എന്നീ സംഘടനകൾക്കു കീഴിൽ പ്രവർത്തിച്ചുവന്ന മതപഠനകേന്ദ്രത്തിനും നാല് ഡിസ്െപൻസറികളുമാണ് എതിരെയാണ് പഞ്ചാബ് സർക്കാറിെൻറ നിർദേശപ്രകാരം റാവൽപിണ്ടി ജില്ലാ ഭരണകൂടം നടപടി തുടങ്ങിയത്. മതപാഠശാലകളുടെ നടത്തിപ്പ് ഒൗഖാഫ് ബോർഡിനു കൈമാറുകയായിരുന്നു.
നിരോധിത സംഘടനകളുടെയും വ്യക്തികളുടെയും പ്രവർത്തനങ്ങൾ വിലയിരുത്താൻ യു.എൻ സംഘം കഴിഞ്ഞമാസം പാകിസ്താനിലെത്തിയിരുന്നു. യു.എന്നിെൻറ സമ്മർദ ഫലമായാണ് സർക്കാർ സഇൗദിെൻറ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്.
നിയമത്തിെൻറ പിൻബലമില്ലാതെ 10 മാസത്തോളം തന്നെ വീട്ടുതടങ്കലിലിട്ടതിനു ശേഷം നമ്മുടെ സ്കൂളുകളും ഡിസ്പെൻസറികളും ആംബുലൻസുകളും മറ്റു സ്വത്തുക്കളും ഏറ്റെടുക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. ഇത് പഞ്ചാബ്, ബലൂചിസ്താൻ, സിന്ധ്, ആസാദ് കശ്മീർ, വടക്കൻ മേഖലകൾ എന്നിവിടങ്ങളിൽ നാം നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങൾക്കും തടസമാകും-സഇൗദ് പറഞ്ഞു.
‘ഇത് ഏറ്റവും മോശം സമയമാണ്. പ്രവർത്തകർ സമാധാനം പാലിക്കണം. യു.എന്നിെൻറ പ്രമേയം കശ്മീരിൽ നടപ്പാക്കുന്നതിെന കുറിച്ച് ഇന്ത്യ ചിന്തിച്ചിേട്ടയില്ല. എന്നാൽ നമ്മുടെ ഭരണാധികാരികൾ രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ജമാഅത്തുദ്ദഅ്വ’ ‘ഫലാഹെ ഇൻസാനിയ്യത്ത് ഫൗണ്ടേഷൻ’ പോലുള്ള സംഘടനകൾക്കെതിരെ നടപടി സ്വീകരിക്കാൻ ഒാർഡിനൻസ് ഇറക്കിയിരിക്കുകയാണ്. ഇന്ത്യയെയും അമേരിക്കെയയും സന്തോഷിപ്പിക്കാൻ തങ്ങൾക്കെതിരെ ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിച്ചത്. ഇതിനെതിരെ കോടതിയിൽ പോരാടും’ സഇൗദ് അറിയിച്ചു.
രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന സഇൗദിെൻറ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നത് സർക്കാറിനെ സംബന്ധിച്ച് ദുഷ്കരമാണ്. ജമാഅത്തുദ്ദഅ്വക്കും ഫലാഹെ ഇൻസാനിയ്യത്ത് ഫൗണ്ടേഷനും സംഭാവനനൽകുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഫെബ്രുവരി 18 മുതൽ പാരിസിൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിെൻറ (എഫ്.എ.ടി.എഫ്) യോഗം ചേരാനിരിക്കെയാണ് പാകിസ്താെൻറ ധിറുതിപിടിച്ച നടപടി. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ എഫ്.എ.ടി.എഫ് കരിമ്പട്ടികയിൽ പാകിസ്താനെ ഉൾപ്പെടുത്താൻ ഇന്ത്യയും യു.എസും ശ്രമിക്കുമെന്നതിനാലാണ് ഇത്. 2012 മുതൽ മൂന്ന് വർഷം പാകിസ്താനെ എഫ്.എ.ടി.എഫ് കരിമ്പട്ടികയിൽ പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.