ആംസ്റ്റർഡാം: അടിമത്തത്തിലും അടിമക്കച്ചവടത്തിലും രാജ്യത്തിന്റെ പങ്കിൽ മാപ്പ് ചോദിച്ച് നെതർലൻഡ്സ് രാജാവ് വില്യം അലക്സാണ്ടർ. അടിമത്തം അവസാനിപ്പിച്ചതിന്റെ150ാം വാർഷികത്തിൽ നടന്ന പരിപാടിയിലാണ് മാപ്പ് ചോദിച്ചുകൊണ്ട് രാജാവ് രംഗത്തെത്തിയത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി മാർക്ക് റുട്ടെയും അടിമ സമ്പ്രദായത്തിൽ മാപ്പ് ചോദിച്ചിരുന്നു.
സമീപകാലത്ത് ‘ബ്ലാക്ക് ലൈവ്സ് മാറ്റർ‘ മുന്നേറ്റം ശക്തിപ്രാപിച്ച സാഹചര്യത്തിലാണ് പാശ്ചാത്യ രാജ്യങ്ങളിൽ നിലനിന്നിരുന്ന അടിമത്തത്തിനെതിരെ വികാരം ഉയർന്നുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.