കാൻബറ: പതിറ്റാണ്ടിലേറെ കാലം രാജ്യത്ത് വിവിധ സ്ഥാപനങ്ങളിൽ ലൈംഗിക ചൂഷണത്തിനിരകളായ കുട്ടികളോട് മാപ്പിരന്ന് ആസ്ട്രേലിയ. രാജ്യത്തെ സ്കൂളുകൾ, ചർച്ചുകൾ, സ്കൗട്ട് ഗ്രൂപ്പുകൾ, അനാഥാലയങ്ങൾ, സ്പോർട്ട് ക്ലബുകൾ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് കുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായതായി റോയൽ കമീഷൻ കണ്ടെത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ഇരകളോട് ഒൗേദ്യാഗികമായി പ്രധാനമന്ത്രി സ്കോട്ട് മോറിസൺ മാപ്പു പറഞ്ഞത്.
പതിറ്റാണ്ടുകൾ നീണ്ട പൈശാചികമായ കുറ്റകൃത്യം തടയുന്നതിൽ ഭരണകൂടങ്ങൾ പരാജയപ്പെട്ടതായി അദ്ദേഹം തിങ്കളാഴ്ച പാർലമെൻറിൽ പ്രഭാഷണത്തിൽ കുറ്റസമ്മതം നടത്തി. ആസ്ട്രേലിയക്കാർ അവരുടെ ജനതയോടുതന്നെ ചെയ്ത കുറ്റമാണിത്. ശത്രുക്കൾ നമുക്കിടയിൽ തന്നെയായിരുന്നു. ഒരു രാഷ്ട്രമെന്ന നിലയിൽ നാം പരാജയപ്പെട്ടു. അത് നമുക്ക് എക്കാലവും നാണക്കേടായിരിക്കും -വികാരനിർഭരമായ സംസാരത്തിൽ മോറിസൺ പറഞ്ഞു.
അഞ്ചു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കമീഷൻ ബാലപീഡനം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്. അതിക്രമത്തിന് ഇരകളാക്കപ്പെട്ട നിരവധി പേരുടെ മൊഴികൾ രേഖപ്പെടുത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്.
രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച വിവരങ്ങളെ തുടർന്ന് കത്തോലിക്ക സഭയടക്കമുള സ്ഥാപനങ്ങൾ ഇരകളോട് നേരത്തേ മാപ്പു പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ പ്രഭാഷണം കേൾക്കാൻ നിരവധിപേർ പാർലമെൻറിൽ എത്തി. മാപ്പു പറഞ്ഞതിനുശേഷം പാർലമെൻറ് അംഗങ്ങൾ ഒരു മിനിറ്റ് നിശ്ശബ്ദരായിനിന്ന് നടപടിക്ക് പിന്തുണയറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.