ബ്രസൽസ്: ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ(ഇ.യു) ബന്ധം അവസാനിപ്പിക്കുന്ന െബ്രക്സിറ്റ് കരാറിന് അംഗരാജ്യങ്ങൾ അംഗീകാരം നൽകി. ഞായറാഴ്ച ബ്രസൽസിൽ വിളിച്ചുചേർത്ത 28 രാഷ്ട്രനേതാക്കളുടെ യോഗത്തിലാണ് സുപ്രധാന തീരുമാനം. കരാറിൽ പ്രധാനമന്ത്രി തെരേസ മേയ്ക്ക് പിന്തുണ നൽകാൻ ഉച്ചകോടി ബ്രിട്ടീഷ് പാർലമെൻറ് അംഗങ്ങളോട് ആവശ്യപ്പെട്ടു.
ഉടമ്പടിക്ക് അംഗീകാരം നൽകിയത് യൂറോപ്യൻ കൗൺസിൽ പ്രസിഡൻറ് ഡോണൾഡ് ടസ്ക് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഒന്നര വർഷത്തിലേറെ നീണ്ട കൂടിയാലോചനകൾക്കുശേഷം തയാറാക്കിയ 600പേജ് കരാറിന് അരമണിക്കൂർ മാത്രം നീണ്ട യോഗത്തിലാണ് അംഗീകാരമായത്.
അടുത്ത വർഷം മാർച്ച് 29ന് ബ്രിട്ടൻ ഇ.യു വിടുന്നതടക്കം രണ്ടു കരാറുകളിലാണ് ഒപ്പുവെച്ചിരിക്കുന്നത്. ഇ.യുവും ബ്രിട്ടനും തമ്മിലെ ഭാവി വ്യാപാര ബന്ധം സംബന്ധിച്ച 26 പേജ് കരാറാണ് ഉച്ചകോടി അംഗീകാരം നൽകിയ രണ്ടാമത്തെ കരാർ.
സുപ്രധാന തീരുമാനത്തോടെ െബ്രക്സിറ്റിെൻറ ആദ്യ കടമ്പ കടന്നതായി ഇ.യു മുതിർന്ന അംഗം മൈക്കിൾ ബാർണിയർ പ്രതികരിച്ചു. െബ്രക്സിറ്റ് ഇരുപക്ഷത്തിനും ദുരിതമുണ്ടാക്കുന്നതാണെന്നും ഇൗ ദിവസം ദുഃഖദിനമാണെന്നും ഇ.യു ചീഫ് എക്സിക്യൂട്ടിവ് ജുവാൻ ക്ലൗഡ് ജങ്കർ പ്രസ്താവിച്ചു.
എന്നാൽ, അനിവാര്യമായ കരാറിന് അംഗീകാരം നൽകാതിരിക്കാനാവില്ലെന്നും ജങ്കർ കൂട്ടിച്ചേർത്തു. കരാറിൽ അന്തിമ തീരുമാനമാവാൻ ബ്രിട്ടീഷ് പാർലമെൻറിെൻറ അംഗീകാരം കൂടി ലഭിക്കണം.
നേരത്തേ തെരേസ മേയ് മുന്നോട്ടുവെച്ച ഉടമ്പടിക്ക് ബ്രിട്ടീഷ് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. എന്നാൽ, കരാറിൽ വിയോജിച്ച് നാലു മന്ത്രിമാർ രാജിവെച്ചത് മേയ്ക്ക് തിരിച്ചടിയായി. പാർലമെൻറിൽ കടുത്ത എതിർപ്പാണ് മേയ് നേരിടുന്നത്.
പ്രതിപക്ഷമായ ലേബർ പാർട്ടിയും ഭരണപക്ഷത്തെ ചില എം.പിമാരും കരാറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പാർലമെൻറിെൻറ അംഗീകാരം ലഭിച്ചില്ലെങ്കിൽ മേയ്ക്ക് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനായേക്കില്ല. അങ്ങനെയെങ്കിൽ ബ്രക്സിറ്റിൽ മറ്റൊരു ഹിതപരിശോധനയുടെ സാധ്യതയും വിദഗ്ധർ കാണുന്നുണ്ട്.
ബ്രിട്ടെൻറ മികച്ച ഭാവിക്ക് െബ്രക്സിറ്റ് കരാറിനെ പിന്തുണക്കണമെന്ന് മേയ് തുറന്ന കത്തിലൂടെ ജനങ്ങേളാട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. 2016 ജൂൺ 23ന് നടന്ന ഹിതപരിശോധനയിൽ 52 ശതമാനം പേരുടെ പിന്തുണയോടെയാണ് െബ്രക്സിറ്റിന് ബ്രിട്ടീഷ് ജനതയുടെ അംഗീകാരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.