ലണ്ടൻ: ഇംഗ്ലണ്ടിലെ ഒാക്സ്ഫഡ് സ്ട്രീറ്റിൽ തീവ്രവാദ ആക്രമണമുണ്ടാവുെമന്ന വ്യാജ വാർത്ത പ്രചരിച്ചതോടെ ആളുകൾ പരിഭ്രാന്തരായി. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. വെടിവെപ്പുണ്ടായെന്നും ഭീകരാക്രമണസാധ്യതയുണ്ടെന്നും വാർത്ത പ്രചരിച്ചതോടെ ആളുകൾ ചകിതരായി ഒാടുകയായിരുന്നു. പൊലീസ് ഉടനെ ഒാക്സ്ഫഡ് സ്ട്രീറ്റിലേക്ക് കുതിച്ചെത്തി സ്ഥലം നിരീക്ഷണത്തിലാക്കി.
ഓക്സ്ഫഡ് സർക്കസ്, ബോണ്ട് സ്ട്രീറ്റ് െറയിൽവേ സ്റ്റേഷനുകളിൽ നിർത്തിെവച്ചിരുന്ന ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. ബ്ലാക്ക് ഫ്രൈഡേ ഷോപ്പിങ്ങിനിടെയായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്. എന്നാൽ, വ്യാജ വാർത്തയാണെന്നും പേടിക്കേണ്ട കാര്യമില്ലെന്നും പൊലീസ് ആളുകളെ അറിയിച്ചതോടെയാണ് ജനം ശാന്തരായത്. തെരുവിലെ കടകൾ അടച്ച് ആളുകൾ രക്ഷപ്പെടുന്നതിനിടയിൽ തിക്കിലും തിരക്കിലുംെപട്ട് 16ഒാളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മാർച്ചിനുശേഷം രാജ്യത്ത് നാല് തീവ്രവാദ ആക്രമണങ്ങൾ നടന്നതിനാൽ വ്യാജ വാർത്ത െപെട്ടന്ന് പ്രചരിച്ചു. സുരക്ഷമുൻകരുതലിെൻറ ഭാഗമായി ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.