ലണ്ടൻ: മനുഷ്യെൻറ ഇടപെടലുകൾ മനുഷ്യവാസമില്ലാത്ത പ്രദേശങ്ങളിൽപോലും എത്രത്തോളം നാശം വിതക്കുന്നു എന്നതിനു തെളിവായി ഹെൻഡേർസൺ ദ്വീപ്. ശാന്തസമുദ്രത്തിലെ പവിഴദ്വീപുകളിലൊന്നായ ഹെൻഡേർസൺ ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട ദ്വീപുകളിലൊന്നായി മാറിയിരിക്കുന്നുവത്രെ. പിറ്റ്കാറിയൻ ദ്വീപുസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് ജനവാസമില്ലാത്ത ഹെൻഡേർസൺ. ലോകത്ത് രേഖപ്പെടുത്തിയിരിക്കുന്ന മനുഷ്യനിർമിതമായ അവശിഷ്ടങ്ങളുടെ ഏറ്റവും ഉയർന്ന തോതാണ് ഇവിടെയുള്ളതെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.
അവശിഷ്ടങ്ങളുടെ 99.8 ശതമാനവും പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. താരതമ്യേന മനുഷ്യ ഇടപെടലുകൾ കുറവായ ദ്വീപിലെ മാലിന്യം, വിനാശകരമായ തോതിൽ ഉയർന്നുവരുന്ന സമുദ്രത്തിലെ പ്ലാസ്റ്റിക് മലിനീകരണത്തിെൻറ തെളിവാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ദ്വീപിൽനിന്ന് 3.8 കോടി പ്ലാസ്റ്റിക് കഷണങ്ങൾ കണ്ടെടുത്തതായി ടാസ്മാനിയ സർവകലാശാല, യു.കെയിലെ റോയൽ സൊസൈറ്റി ഫോർ ദ പ്രൊട്ടക്ഷൻ ഒാഫ് േബർഡ്സ് എന്നിവയിലെ ഗവേഷകർ വ്യക്തമാക്കി. 17.6 ടൺ പ്ലാസ്റ്റിക് വരും ഇത്.
ജർമനി, കാനഡ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള കുപ്പികൾ കൂട്ടത്തിലുണ്ടായിരുന്നു. 68 ശതമാനത്തോളം അവശിഷ്ടങ്ങൾ മണ്ണിനടിയിൽ മൂടെപ്പട്ട നിലയിലാണ്. 13,000 പുതിയ പ്ലാസ്റ്റിക് കഷണങ്ങൾ ദിവസേന ഒഴുകിയെത്തുന്നുമുണ്ട്. മനുഷ്യെൻറ ഇടപെടലുകളെ തുടർന്ന് നാശോന്മുഖമായ അവസ്ഥയിലാണ് ലോകത്തെ ഏതാെണ്ടല്ലാ ദ്വീപുകളുമെന്ന് ടാസ്മാനിയ സർവകലാശാല മറൈൻ ആൻഡ് അൻറാർട്ടിക് ഗവേഷക വിദ്യാർഥി ജെന്നിഫർ ലാവേർസ് അഭിപ്രായപ്പെട്ടു. എന്നാൽ, മനുഷ്യവാസമില്ലാത്തത് െഹൻഡേർസണ് സുരക്ഷ നൽകിയിട്ടുണ്ടാകുമെന്ന ചിന്ത തീർത്തും തെറ്റായിരുന്നു.
കുപ്പിയുടെ അടപ്പുകളിലും സൗന്ദര്യവർധക വസ്തുക്കളുടെ ടിന്നിലും ജീവിക്കുന്ന ഞെണ്ടുകളെ ദ്വീപിൽ നിന്ന് കണ്ടെത്തിയിരുന്നു. പാവയുടെ തലയിൽ കഴിയുന്ന ഞെണ്ടിനെയും കണ്ടതായും മനുഷ്യെൻറ മാലിന്യത്തിൽ കഴിയേണ്ടിവരുന്ന അവയുടെ അവസ്ഥ ദയനീയമാണെന്നും ലാവേർസ് പറഞ്ഞു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ േലാകത്തെതന്നെ പ്രധാന പവിഴദ്വീപുകളിലൊന്നായ ഹെൻഡേർസണാണ് ആശങ്കജനകമായ അവസ്ഥയിലൂടെ കടന്നുപോകുന്നത്. 3,700 ഹെക്ടറിൽ പരന്നുകിടക്കുന്ന ദ്വീപ് ജൈവ വൈവിധ്യത്തിെൻറ കലവറകൂടിയാണ്. 10 വ്യത്യസ്തയിനം സസ്യങ്ങളും നാല് വിവിധയിനം കരയിൽ കാണുന്ന പക്ഷികളും ഇവിടെയുണ്ട്. മാലിന്യങ്ങൾ ജൈവവൈവിധ്യത്തിനുണ്ടാക്കുന്ന ഭീഷണിയുടെ ഉത്തരവാദികൾ എല്ലാവരുമാണെന്നും ലാവേർസ് കുറ്റപ്പെടുത്തി. െപ്രാസീഡിങ്സ് ഒാഫ് നാഷനൽ അക്കാദമി ഒാഫ് സയൻസസിലാണ് ലാവേർസും അലക്സാണ്ടർ ബോണ്ടും സംയുക്തമായി തയാറാക്കിയ റിേപ്പാർട്ട് പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.