ലണ്ടന്‍: തന്നെ സ്വതന്ത്രനായി ജീവിക്കാന്‍ അനുവദിക്കണമെന്ന് വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ബ്രിട്ടനോടും സ്വീഡനോടും ആവശ്യപ്പെട്ടു. നാലു വര്‍ഷമായി ലണ്ടനിലെ എക്വഡോര്‍ എംബസിയില്‍ കഴിയുന്ന അസാന്‍ജിനെ ‘സ്വതന്ത്ര’നാക്കണമെന്ന് കഴിഞ്ഞവര്‍ഷം യു.എന്‍ അന്വേഷണ സംഘം ബ്രിട്ടനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ബ്രിട്ടന്‍െറ ഭാഗത്തുനിന്ന് ഒരു വര്‍ഷമായിട്ടും നടപടിയൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് അദ്ദേഹം അധികാരികളോട് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. യു.എന്‍ സമിതിയെ അംഗീകരിക്കുന്ന ഇരു രാജ്യങ്ങളും അവരുടെ നിര്‍ദേശം നടപ്പാക്കാന്‍ തയാറാകാത്തത് തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.