ലണ്ടൻ: നിഖാബ് ധരിച്ച് ഭർത്താവിനൊപ്പം ഷോപ്പിങ്ങിനെത്തിയ വനിതക്ക് നേരെ ലണ്ടനിൽ വംശീയാതിക്രമം. നിഖാബ് ധരിക്കുന്നത് അരോചകമാണെന്ന് ആക്ഷേപിച്ചാണ് യുവതിക്കെതിരെ മറ്റൊരു സ്ത്രീ വംശീയാതിക്രമം നടത്തിയത്.
ലണ്ടനിൽ സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങി ബില്ലടക്കാൻ നിൽക്കുേമ്പാഴായിരുന്നു വനിത തലമറച്ചിരുന്നു നിഖാബ് അരോചകമാണെന്ന് പറഞ്ഞ് സ്ത്രീ രംഗത്തെത്തിയത്. ഇവരുടെ പ്രസ്താവനക്കെതിരെ നിഖാബ് ധരിച്ച സ്ത്രീയോ ഭർത്താവോ ആദ്യം പ്രതികരിച്ചു.
എന്നാൽ പിന്നീട് ഇവരുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രമാണ് നിങ്ങൾക്ക് അരോചകമാവുന്നതെന്ന് ഭർത്താവ് പ്രതികരിച്ചു. എന്നാൽ ഇതിന് മറുപടിയായി നിഖാബ് ധരിക്കുന്നതിൽ നിന്ന് ഇവരെ പിന്തിരിപ്പിക്കണമായിരുന്നുവെന്ന് വനിത പറഞ്ഞു. ഇതോടെ നിഖാബ് ധരിച്ചെത്തിയ സ്ത്രീയും ഇത് ധരിക്കാനുള്ള അവകാശം തനിക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി.
സംഭവത്തിെൻറ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ലണ്ടൻ മെട്രോപൊളിറ്റിൻ പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.