ഗസ്സ സിറ്റി: ഫലസ്തീനുനേരെ ഇസ്രായേൽ നടത്തുന്ന യുദ്ധസമാന ആക്രമണം ആറുനാൾ പിന്നിടവേ മരണം 140 കവിഞ്ഞു. ഹമാസിെൻറ പ്രത്യാക്രമണത്തിൽ ഒമ്പത് ഇസ്രായേൽ പൗരന്മാർ ഇതേവരെ കൊല്ലപ്പെട്ടിട്ടുണ്ട്.
ശനിയാഴ്ച ഗസ്സയിലെ അഭയാർഥി ക്യാമ്പിനോട് ചേർന്ന വീടിനുമുകളിൽ ബോംബ് വർഷിച്ചു. എട്ടു കുട്ടികളടക്കം കുടുംബത്തിലെ പത്തു പേരാണ് ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. 15 പേർക്ക് പരിക്കേറ്റു. അഞ്ചുമാസം പ്രായമായ കുഞ്ഞിെന ജീവനോടെ കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി.
കുടുംബം താമസിച്ച ഗസ്സയിലെ ശാത്തി അഭയാർഥി ക്യാമ്പിനോട് ചേർന്ന മൂന്നുനില വീട് ബോംബ് വീണ് പൂർണമായും തകർന്നടിഞ്ഞു. ഒഴിഞ്ഞുപോവാൻ മുന്നറിയിപ്പ് നൽകാതെയാണ് ഇസ്രായേൽ യുദ്ധ വിമാനം ബോംബിട്ടത്.
അൽജസീറ, അസോസിയേറ്റഡ് പ്രസ് തുടങ്ങിയ മാധ്യമസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ബഹുനില കെട്ടിടം ഇസ്രായേൽ പൂർണമായും തകർത്തു. ഗസ്സ സിറ്റിയിലെ ജലാ കെട്ടിടം വ്യോമാക്രമണത്തിലാണ് നിലംപൊത്തിയത്.
അതിനിടെ, അഭയാർഥി ക്യാമ്പിൽ ബോംബിട്ടതിന് തിരിച്ചടിയായി ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിൽ ഒരു ഇസ്രായേൽ പൗരൻ കൊല്ലപ്പെട്ടു. മധ്യ ഇസ്രായേലിലെ റാമത്ത് ഗാൻ നഗരത്തിലെ കെട്ടിടങ്ങളിലൊന്നിന് മുകളിലാണ് റോക്കറ്റുകൾ പതിച്ചത്. നിരവധി പേർക്ക് പരിക്കുണ്ട്്. ഹമാസ് അയച്ച നിരവധി റോക്കറ്റുകൾ ഇസ്രായേലിെൻറ അയേൺ ഡോം പ്രതിരോധ സംവിധാനത്തിൽ തട്ടി നിലത്തെത്താറില്ല. എന്നാൽ, റഡാറിെൻറ കണ്ണിൽപെടാതെ റോക്കറ്റുകൾ നഗരങ്ങളിലും കെട്ടിടങ്ങളിലും പതിക്കുന്നുണ്ട്്.
This child's searing pain as he buries his father must be seen and acted upon - Palestinians cannot continue to suffer in this way. Give us peace and freedom. #FreePalestine pic.twitter.com/5JqqglcqZl
— Mission of the State of Palestine in Ireland (@IrePalestine) May 11, 2021
അതിനിടെ, ഇസ്രായേലിൽ ജൂത-അറബ് സംഘർഷം മറ്റിടങ്ങളിലേക്കും വ്യാപിക്കുകയാണ്. 1948ലെ ഫലസ്തീൻ വംശശുദ്ധീകരണത്തിെൻറ ദിനമായി അനുസ്മരിക്കുന്ന നഖ്ബ ദിനത്തിെൻറ ഭാഗമായി അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ നഗരങ്ങളിൽ ഇസ്രായേലിനെതിരെ പ്രതിഷേധ റാലി നടന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവെപ്പിൽ ഇവിടെ ഇതുവരെ 13 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അറബികളും ജൂതരും ഇടകലർന്ന് താമസിക്കുന്ന നഗരങ്ങളിൽ വംശീയ സംഘട്ടനം രൂക്ഷമാണ്. കടകളും കെട്ടിടങ്ങളും ദേവാലയങ്ങളും ചേരിതിരിഞ്ഞ് ആക്രമിക്കുന്നതായാണ് റിപ്പോർട്ട്.
അതിനിടെ, ഇരുപക്ഷവുമായി കൂടിയാലോചന നടത്തുന്നതിനായി യു.എസ് പ്രതിനിധി ഹാദി അംറ് തെൽഅവീവിലെത്തി. നേരത്തേ ഈജിപ്തിെൻറ വെടിനിർത്തൽ നിർദേശം ഇസ്രായേൽ തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.