ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി നേതാവുമായ ഇംറാൻ ഖാനെ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ ജയിലിൽ രണ്ടുമണിക്കൂർ ചോദ്യം ചെയ്തു. വിവിധ കേസുകളിലായി സെപ്റ്റംബർ 26 മുതൽ റാവൽപിണ്ടിയിലെ അതിസുരക്ഷാ ജയിലിൽ തടവിലാണ് അദ്ദേഹം.
19 കോടി പൗണ്ടിന്റെ (ഏകദേശം 6766 കോടി പാക് രൂപ) അബ്ദുൽ ഖാദിർ ട്രസ്റ്റ് അഴിമതി കേസുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യംചെയ്യൽ. സൊഹാവ പ്രദേശത്ത് അൽഖാദിർ സർവകലാശാല സ്ഥാപിക്കാൻ ഖാനും ഭാര്യ ബുഷ്റ ബീബിയും ചേർന്ന് രൂപവത്കരിച്ച ട്രസ്റ്റിന് 57 ഏക്കർ ഭൂമി വ്യവസായി സമ്മാനമായി നൽകിയെന്നും ഇത് അഴിമതിപ്പണമാണെന്നുമാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.