തെഹ്റാൻ: ഇറാനും സൗദി അറേബ്യയും തമ്മിൽ ഭിന്നതയുണ്ടാക്കാൻ ശത്രുക്കൾ നടത്തുന്ന ഗൂഢാലോചനയ്‌ക്കെതിരെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ മുന്നറിയിപ്പ് നൽകി.
സൗദി സഹമന്ത്രി രാജകുമാരൻ മൻസൂർ ബിൻ മുതൈബ് ബിൻ അബ്ദുൽ അസീസുമായി ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തങ്ങളുടെ നിയമവിരുദ്ധമായ ആവശ്യങ്ങൾ നേടിയെടുക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ഭിന്നത വിതയ്ക്കാൻ ശത്രുക്കൾ ശ്രമിക്കുകയാണെന്ന് പെസെഷ്കിയാൻ പറഞ്ഞു.
ജാഗ്രത, ഐക്യം, ഐക്യദാർഢ്യം എന്നിവയിലൂടെ ഇറാനും സൗദി അറേബ്യയും ഇത്തരം ഗൂഢാലോചനകൾ പരാജയപ്പെടുത്തണം. ഇറാൻ-സൗദി ബന്ധം അയൽപക്ക പരിഗണനകൾക്കും സാഹോദര്യവും സൗഹാർദ്ദപരവുമായ വിനിമയങ്ങൾക്ക് പുറമേ മതപരമായ ബന്ധങ്ങളും പൊതുതത്വങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇറാൻ പ്രസിഡന്റ് പറഞ്ഞു.
സൗദി അറേബ്യയും ഇറാനും തമ്മിലുള്ള പുരാതന ബന്ധം രണ്ട് രാജ്യങ്ങളുടെയും പൊതു ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അടിസ്ഥാനത്തിലാണ് സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.