ഗസ്സ സിറ്റി: ശക്തമായ ആക്രമണം തുടരുമെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറ പ്രഖ്യാപനത്തിന് പിന്നാലെ ഗസ്സയിൽ കനത്ത വ്യോമാക്രമണം. തിങ്കളാഴ്ച പുലർച്ച നടന്ന ആക്രമണത്തിൽ എത്ര പേർ മരിച്ചെന്ന് അറിവായിട്ടില്ല.
ആക്രമണത്തിൽ ഗസ്സയിലെ ഏക വൈദ്യുത നിലയം തകരാൻ സാധ്യതയുണ്ടെന്നും ഇത് സ്ഥിഗതികൾ വഷളാക്കുമെന്നും യു.എൻ മുന്നറിയിപ്പ് നൽകി. ആക്രമണങ്ങളിൽ ഇതുവരെ 58 കുട്ടികളും 33 സ്ത്രീകളുമടക്കം 200 പേർ മരിക്കുകയും 1300 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഗസ്സയിലെ ആശുപത്രികൾ പരിക്കേറ്റവരെക്കൊണ്ട് നിറയുകയാണ്.
മൂന്ന്, നാലു മണിക്കൂർ മാത്രമാണ് ഗസ്സയിൽ വൈദ്യുതി വിതരണം നടക്കുന്നത്. ഇത് ആശുപത്രികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഹമാസ് നിർമിച്ച 15 കിലോമീറ്റർ നീളത്തിലെ ടണൽ വ്യോമാക്രമണത്തിലൂടെ തകർത്തതായി ഇസ്രായേൽ സൈന്യം വെളിപ്പെടുത്തി. അഷ്കലോൺ, ബീർഷേബ നഗരങ്ങൾ ലക്ഷ്യമാക്കി റോക്കറ്റുകൾ തൊടുത്ത് ഹമാസ് തിരിച്ചടിച്ചു.അതിനിടെ, വിഷയത്തിൽ അടിയന്തര യോഗം ചേർന്ന യു.എൻ രക്ഷാസമിതി കാര്യമായ തീരുമാനമെടുക്കാതെ പിരിഞ്ഞു.
ആക്രമണം അവസാനിപ്പിക്കുകയും വെടിനിർത്തൽ പ്രഖ്യാപിക്കുകയും വേണമെന്ന് ആവശ്യപ്പെട്ട് യു.എൻ സംയുക്ത പ്രസ്താവന ഇറക്കണമെന്ന ചൈന, നോർവേ,തുണീഷ്യ എന്നിവയുടെ ആവശ്യം അമേരിക്ക തടഞ്ഞു. ഒരാഴ്ചക്കിടെ മൂന്നാമത്തെ തവണയാണ് അമേരിക്ക യു.എൻ പ്രമേയം തടയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.