ബൈഡനെതിരായ ഇംപീച്ച്മെന്റിന് അനുമതി

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരായ ഇംപീച്ച്മെന്റ് നടപടിക്രമങ്ങൾക്ക് ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തി അംഗീകാരം നൽകി. പ്രസിഡന്റ്, മകൻ ഹണ്ടർ ബൈഡൻ എന്നിവരുടെ ബാങ്ക് റെക്കോഡുകളും മറ്റ് രേഖകളും പരിശോധിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം.

ഹണ്ടർ ബൈഡന്റെ വിദേശ ബിസിനസ് ഇടപാടുകൾക്ക് സഹായം നൽകി എന്ന ആരോപണമാണ് ജോ ബൈഡൻ നേരിടുന്നത്. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള കോൺഗ്രസിലെ കമ്മിറ്റികളുടെ നേതൃത്വത്തിൽ മാസങ്ങളായി നടക്കുന്ന അന്വേഷണത്തിന്റെ അടുത്ത പടിയാണ് ബൈഡനെതിരായ ഇംപീച്ച്മെന്റ് എന്ന് മക്കാർത്തി വാർത്തസമ്മേളനത്തിൽ പറഞ്ഞു. 

Tags:    
News Summary - Joe Biden faces impeachment inquiry after go-ahead by US House Speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.