യുക്രെയ്നിലെ സ്ഥിതിഗതികൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ക്വാഡ് രാഷ്ട്രത്തലവന്മാരുമായി നടത്തിയ സംഭാഷണം ക്രിയാത്മകമായിരുന്നുവെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. മോദിയെ കൂടാതെ ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരും ബൈഡന്റെ അധ്യക്ഷതയിൽ ബുധനാഴ്ച നടന്ന ഓൺലൈൻ സമ്മേളനത്തിൽ പങ്കെടുത്തു.
യുക്രെയ്നിലെ സംഭവവികാസങ്ങളും റഷ്യൻ സൈനികനീക്കത്തെ തുടർന്നുണ്ടായ മാനുഷിക ദുരിതവും ചർച്ചയായി. ഇന്തോ-പസഫിക് മേഖലയിൽ ചൈന ഉയർത്തുന്ന ഭീഷണിയെ കുറിച്ചും നേതാക്കൾ സംസാരിച്ചു. 2021 സെപ്റ്റംബറിലെ ക്വാഡ് ഉച്ചകോടി മുതലുള്ള ക്വാഡ് സംരംഭങ്ങളുടെ പുരോഗതി യോഗം അവലോകനം ചെയ്തു. തെക്കുകിഴക്കൻ ഏഷ്യ, ഇന്ത്യൻ മഹാസമുദ്ര മേഖല, പസഫിക് ദ്വീപുകൾ എന്നിവയുൾപ്പെടെ മറ്റു കാലികമായ വിഷയങ്ങളും ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.