ന്യൂഡൽഹി: സ്പുട്നിക് വാക്സിൻ ഇന്ത്യക്ക് കൈമാറിയതിന് പിന്നാലെ കോവിഡിനുള്ള മരുന്നും നൽകാനൊരുങ്ങി റഷ്യ. രാജ്യത്തെ വ്യവസായ ഭീമനായ റോസ്ടെക് വികസിപ്പിച്ചെടുത്ത കോവിഡ് മരുന്നായ ഗ്ലോബുലിൻ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാനുള്ള സാധ്യതയാണ് തേടുന്നത്.
കമ്പനി സി.ഇ.ഒ സെർജി ചെംസോവ് ഇക്കാര്യം സ്ഥിരീകരിച്ചു. ആരോഗ്യരംഗത്തെ സഹകരണത്തിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച തുടരുകയാണ്. ഇതിൽ കോവിഡ് മരുന്നിന്‍റെ കൈമാറ്റവും ഉൾപ്പെടുന്നുവെന്ന സൂചനകളാണ് അദ്ദേഹം നൽകിയത്.
കോവിഡിൽ നിന്ന് മോചിതരായ രോഗികളുടെ ബ്ലെഡ് പ്ലാസ്മയിൽ നിന്നും രണ്ട് ഡോസ് വാക്സിനെടുത്ത ആളുകളുടെ പ്ലാസ്മയിൽ നിന്നും നിർമിക്കുന്ന മരുന്നാണ് ഗ്ലോബുലിൻ. ഇൗ മരുന്ന് ഉപയോഗിച്ചാൽ കോവിഡിനെതിരെയുള്ള ആന്‍റിബോഡി ശരീരത്തിൽ പെട്ടെന്ന് ഉണ്ടാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.