വാഷിങ്ടൺ: സ്ഥാനമൊഴിയുംമുമ്പ് സെനറ്റിൽ തിരിച്ചടി നേരിട്ട് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. കോൺഗ്രസ് അംഗീകരിച്ച പ്രതിരോധ നയ ബിൽ വീറ്റോ ചെയ്ത ട്രംപിെൻറ നടപടിയാണ് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ സെനറ്റ് തള്ളിയത്. 87നെതിരെ 322 വോട്ടുകൾക്ക് ട്രംപിെൻറ വീറ്റോ ജനപ്രതിനിധിസഭ നേരേത്ത തള്ളിയിരുന്നു.
കോൺഗ്രസ് പാസാക്കുന്ന നിയമങ്ങൾ വീറ്റോ ചെയ്യാൻ പ്രസിഡൻറിന് അധികാരമുണ്ട്. എന്നാൽ, കോൺഗ്രസിെൻറ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിൽ വീേറ്റാ മറികടക്കാനാവും. സെനറ്റിൽ ട്രംപിെൻറ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷമെങ്കിലും സ്വന്തം പാർട്ടിക്കാർ തന്നെ ട്രംപിെൻറ വീറ്റോക്കെതിരെ വോട്ട് ചെയ്യുകയായിരുന്നു.
പ്രതിരോധ ചെലവിലേക്കായി 74,000 കോടി ഡോളർ നീക്കിവെക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. 13നെതിരെ 87 വോട്ടുകൾക്കാണ് ട്രംപിെൻറ വീറ്റോയെ സെനറ്റ് മറികടന്നത്. നാലു വർഷത്തിനിടെ ആദ്യമായാണ് സെനറ്റിൽ ട്രംപിന് തിരിച്ചടി നേരിടുന്നത്. പ്രതിരോധ ബില്ലിലെ ചില വ്യവസ്ഥകൾ ദേശീയ സുരക്ഷയെ ബാധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ട്രംപ് ബില്ല് വീറ്റോ ചെയ്തത്.
യു.എസ് കോൺഗ്രസിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിൽ മാത്രമേ പ്രസിഡൻറിെൻറ വീറ്റോയെ മറികടക്കാനാകൂ. റിപ്പബ്ലിക്കൻ സെനറ്റ് അവസരം നഷ്ടപ്പെടുത്തിയതായി ട്രംപ് ട്വിറ്ററിൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.