വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ തോറ്റ ഡോണൾഡ് ട്രംപ് വൈറ്റ്ഹൗസിൽ നിന്ന് പാം ബീച്ചിലെ സ്വന്തം റിസോർട്ടിലേക്കാണ് താമസം മാറുന്നതെന്ന വാർത്തകൾ പുറത്തുവന്നതേയുള്ളൂ, സമീപ വാസികൾ പരാതിയുമായി അധികൃതരുടെ അടുത്തേക്ക് ഒാടി. ട്രംപ് അവിടെ സ്ഥിരതമാസമാക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് അയൽവാസികൾ അധികൃതരെ സമീപിച്ചത്.
േഫ്ലാറിഡയിലെ പ്രമുഖർ താമസിക്കുന്ന മേഖലയാണ് പാം ബീച്ച്. അവിടെ 'മാർ അ ലാഗോ' എന്ന പേരിൽ ട്രംപിനൊരു സ്വകാര്യ റിസോർട്ടുണ്ട്. 1986 ൽ ട്രംപ് സ്വന്തമാക്കിയ എസ്റ്റേറ്റും ബ്ലംഗ്ലാവും 1993 ലാണ് സ്വകാര്യ റിസോർട്ടായി മാറ്റുന്നത്. സ്വകാര്യ റിസോർട്ടായി മാറ്റുേമ്പാൾ അവിടെ സ്ഥിര താമസമുണ്ടാകില്ലെന്ന് അധികൃതരുമായി ധാരണയുണ്ടാക്കിയിരുന്നെന്നാണ് അയൽവാസികൾ ചൂണ്ടികാണിക്കുന്നത്. വർഷത്തിൽ മൂന്ന് ആഴ്ച മാത്രമാണ് താമസമുണ്ടാകുക എന്നും തുടർച്ചയായി ഏഴു ദിവസത്തിലധികം അവിടെ താമസിക്കില്ലെന്നും കരാറുണ്ടെന്നും അയൽവാസികൾ ചൂണ്ടികാണിക്കുന്നു. അതുകൊണ്ട് ട്രംപ് റിസോർട്ടിൽ സ്ഥിര താമസമാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് അയൽവാസികൾ അധികൃതരെ സമീപിച്ചത്.
ട്രംപ് പ്രസിഡന്റായിരിക്കുേമ്പാഴും ശൈത്യകാലത്ത് പാം ബീച്ചിലെ 'മാർ അ ലാഗോ'യിലാണ് തങ്ങിയിരുന്നത്. പ്രസിഡന്‍റ് പാം ബീച്ചിൽഎത്തുന്നതിലും അയൽവാസികൾക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു. പ്രസിഡന്‍റ് എത്തുേമ്പാൾ പാം ബീച്ച് മേഖലയിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ പ്രദേശവാസികൾക്ക് വലിയ ബാധ്യതയായിരുന്നു.
ട്രംപ് പ്രസിഡന്‍റാകുന്നതിനു മുമ്പ് തന്നെ പാം ബീച്ച് അധികൃതരുമായി പ്രശ്നങ്ങൾ പതിവായിരുന്നു. സമീപത്തെ അന്താരാഷ്ട്ര വിമാനത്താവളം കാരണം വലിയ തോതിൽ ശബ്ദമലിനീകരണമുണ്ടെന്ന് കാണിച്ച് ട്രംപ് നിരവധി തവണ പരാതി നൽകിയിരുന്നു. 'മാർ അ ലാഗോ' യിൽ സ്ഥാപിച്ച അമേരിക്കൻ പതാകയുടെ വലിപ്പം നിയമം ലംഘിക്കുന്ന തരത്തിലാണെന്ന് കാണിച്ച് ട്രംപിൽ നിന്ന് പിഴ ഈടാക്കാൻ പാം ബീച്ച് അധികൃതർ നിയമനടപടി കൈകൊണ്ടിരുന്നു. പിന്നീട് ഒത്തുതീർപ്പിലെത്തുകയായിരുന്നു ഈ കേസ്.
പ്രസിഡന്‍റ് ട്രംപ് ശൈത്യകാലത്ത് 'മാർ അ ലോഗ'യിലെത്തുേമ്പാൾ സമീപത്തെ വിമാനത്താവളത്തിന്‍റെ പ്രവർത്തനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പ്രസിഡന്‍റിന്‍റെ ചുമതല ചൂണ്ടികാണിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.
പാം ബീച്ചിന്‍റെ സ്വഭാവത്തിന് നിരക്കുന്നയാളല്ല ഡോണൾഡ് ട്രംപെന്ന് അയൽവാസികൾ പറയുന്നു. സ്വകാര്യത ഇഷ്ടപ്പെടുന്നവരും സ്വസ്ഥത ആഗ്രഹിക്കുന്നവരുമാണ് പാം ബീച്ചുകാർ. ട്രംപ് അതിന് വിഘാതമാകുമെന്ന് പാം ബീച്ചുകാർ കരുതുന്നത് കൊണ്ടാണ് എതിർപ്പുയർത്തുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
126 മുറികളുള്ള 'മാർ അ ലാഗോ' 1927 ൽ നിർമിച്ചതാണ്. വൻ സമ്പന്നയായിരുന്ന മാർജോറിക്കായി നിർമിച്ച ഈ െകട്ടിടമടക്കമുള്ള എസ്റ്റേറ്റാണ് 1986 ൽ ട്രംപ് സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.