വാഷിങ്ടൺ: സോമാലിയയിൽനിന്ന് യു.എസ് ഭീകരവിരുദ്ധ സേനയെ പിൻവലിക്കാൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. 2021െൻറ തുടക്കത്തോടെ സോമാലിയയിൽ നിന്ന് ഭൂരിഭാഗം സൈനികരും പിന്മാറുമെന്ന് പെൻറഗൺ പുറത്തിറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കി.
ഏതാണ്ട് 7,000 യു.എസ് സൈനികരാണ് ആഫ്രിക്കൻ രാജ്യമായ സോമാലിയയിലുള്ളത്. ഭീകര സംഘടനയായ അൽഖാഇദയുമായി അടുത്ത ബന്ധം പുലർത്തുന്ന അൽ ശ
ഹാബ് ഗ്രൂപ്പിനെതിരെ പ്രാദേശിക സൈന്യത്തിന് പരിശീലനം നൽകുകയെന്ന ദൗത്യവുമായാണ് യു.എസ് സേന സോമാലിയയിൽ നിലയുറപ്പിച്ചത്. നേരത്തേ ഇറാഖ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിലെ സൈന്യത്തെ കുറക്കാൻ ട്രംപ് ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.