വാഷിങ്ടൺ: 2.3 ലക്ഷം കോടി ഡോളറിെൻറ കോവിഡ് സാമ്പത്തിക പാക്കേജിൽ ഒപ്പുവെക്കില്ലെന്ന അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ കടുംപിടുത്തത്തിന് ഒടുവിൽ അയവ്. കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടവര്‍ക്ക് നല്‍കുന്ന 900 ബില്യണ്‍ ഡോളറിെൻറ ധനസഹായവും സാധാരണ സര്‍ക്കാര്‍ ചെലവായി 1.4 ലക്ഷം കോടി ഡോളർ ഫണ്ടും ഉൾപ്പെടുന്ന ബില്ലിൽ ട്രംപ് ഒപ്പുവെച്ചു.
കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു സെനറ്റ് റിലീഫ് ഫണ്ട് പാസാക്കിയത്. എന്നാൽ, 2000 ഡോളർ ഉത്തേജക ചെക്ക് അനുവദിക്കുന്നില്ലെങ്കിൽ യുഎസ് സെനറ്റ് തീരുമാനം അംഗീകരിക്കില്ലെന്നായിരുന്നു ട്രംപ് അറിയിച്ചത്. നിക്ഷിപ്ത താൽപര്യക്കാര്‍ക്ക് സഹായകരമാകുന്നതാണ് പാക്കേജെന്നും സാംസ്‌കാരിക പദ്ധതികള്‍ക്കും വിദേശ സഹായം നല്‍കാനും തുക നീക്കിവച്ചിരിക്കുന്നുവെന്നും ആരോപിച്ച ട്രംപ് ബില്ലിൽ ഒപ്പിടില്ലെന്നും വീറ്റോ ചെയ്യുമെന്നും ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. അടുത്തതായി ചേരുന്ന സെനറ്റിൽ ഉത്തേജക ചെക്ക് 600ൽ നിന്ന് 2000 ആയി വർധിപ്പിക്കുമെന്ന വിശ്വാസത്തോടെയാണ് കോവിഡ് റിലീഫ് ബില്ലിൽ ഒപ്പുവെക്കുന്നതെന്നും ട്രംപ് പറഞ്ഞു.
പ്രസിഡൻറ് തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയായിരുന്നു ദശലക്ഷക്കണക്കിന് സാധാരണക്കാരെ ബാധിക്കുമായിരുന്ന നീക്കത്തിന് ട്രംപ് മുതിർന്നത്. ട്രംപിെൻറ നീക്കം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും പോലും അമ്പരപ്പിച്ചിരുന്നു. മാസങ്ങളോളം നീണ്ട ചർച്ചയ്ക്ക് ഒടുവിലായിരുന്നു റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടിയും ഇക്കാര്യത്തിൽ ഒരു ധാരണയിലെത്തിയത്. എന്തായാലും പ്രസിഡൻറ് ഒപ്പുവെച്ചതോടെ കോവിഡ് മൂലം ജോലി നഷ്ടമായ 12 ദശലക്ഷം ആളുകൾക്ക് ആഴ്ച്ചയിൽ 300 ഡോളർ വീതം അടുത്ത 11 ആഴ്ച്ചകളിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.