വാഷിങ്ടൺ: 740 ബില്യൺ ഡോളറിെൻറ യു.എസ് പ്രതിരോധ ബിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപ് തടഞ്ഞു. ഈ മാസം യു.എസ് കോൺഗ്രസ് പാസാക്കിയ ബില്ലാണ് പ്രസിഡൻറിെൻറ സവിശേഷ അധികാരമുപയോഗിച്ച് തടഞ്ഞത്. സേന താവളങ്ങളിൽനിന്ന് കോൺഫെഡറേറ്റ് നേതാക്കളുടെ പേര് നീക്കംചെയ്യുന്നതടക്കമുള്ള നിർദേശങ്ങളടങ്ങിയതാണ് ബിൽ. അഫ്ഗാനിസ്താനിൽ നിന്ന് യു.എസ് സേനയുടെ പിന്മാറ്റത്തിന് നിയന്ത്രണമേർെപ്പടുത്താനും ബില്ലിൽ നിർദേശമുണ്ട്.
അതേസമയം, യു.എസ് കോൺഗ്രസിെൻറ ഇരുസഭകളിലുമായി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാൽ പ്രസിഡൻറിെൻറ വീറ്റോയെ മറികടക്കാം. ഫെഡറൽ ഏജൻസികൾക്കുള്ള ഫണ്ടുൾപ്പെടെയുള്ള കാര്യങ്ങളടങ്ങിയ ബിൽ ദിവസങ്ങൾക്കുള്ളിൽ പാസായില്ലെങ്കിൽ സർക്കാർ നിശ്ചലമാകും. തിങ്കളാഴ്ച പ്രതിനിധിസഭയും ചൊവ്വാഴ്ച സെനറ്റും പ്രതിരോധ ബില്ലിൽ വോട്ട് രേഖപ്പെടുത്തും.
ബിൽ ചൈനക്കും റഷ്യക്കുമുള്ള സമ്മാനമെന്ന് കുറ്റപ്പെടുത്തിയ ട്രംപ്, ഭരണഘടന വിരുദ്ധമെന്നും വിശേഷിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.