ഖാർക്കീവ്: യുക്രെയ്ന്‍റെ ദേശീയ വിത്ത് ബാങ്ക് യുദ്ധത്തിൽ തകർച്ചയുടെ വക്കിലെന്ന് യു.എൻ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ സംഘടനയുടെ ക്രോപ് ട്രസ്റ്റ്. വടക്ക്-കിഴക്കൻ യുക്രെയ്നിലെ ഖാർക്കീവിലാണ് വിത്ത് ബാങ്ക് ഉള്ളത്. റഷ്യൻ സേനയുടെ കടുത്ത ആക്രമണങ്ങൾ നടന്ന സ്ഥലങ്ങളിലൊന്നാണിത്. തുടർച്ചയായ ആക്രമണത്തിൽ ബാങ്കിന്‍റെ ഗവേഷണ സൗകര്യം പൂർണമായും തകർന്നിട്ടുണ്ട്.
കാലാവസ്ഥ വ്യതിയാനത്തെയും ചെടികളിലുണ്ടാകുന്ന അസുഖങ്ങളെയും പ്രതിരോധിക്കുവാൻ ശേഷിയുള്ള ജനിതക മാറ്റങ്ങൾ വരുത്തിയ വിത്തുകളാണ് ശേഖരത്തിലുള്ളത്. നാല് ശതമാനം വിത്തുകൾ വീണ്ടെടുത്തിരുന്നു.
യുക്രെയ്ൻ ലോകത്ത് നാലാമത്തെ വിത്ത് കയറ്റുമതി ചെയ്യുന്ന രാജ്യമായതിനാൽ വിത്ത് ബാങ്കുകൾ നശിക്കുന്നത് വലിയ വിപത്താണെന്ന് ക്രോപ് ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ പറഞ്ഞു. യുക്രെയ്ൻ ധാന്യങ്ങളെ ആശ്രയിച്ചിരുന്ന വികസിത രാജ്യങ്ങളിൽ യുദ്ധം ഭക്ഷണസാധനങ്ങൾക്ക് വിലക്കയറ്റവും ഭക്ഷണ ദൗർലഭ്യവും ഉണ്ടാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.