മുംബൈ: ക്രിപ്റ്റൊ കറൻസികൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. ക്രിപ്റ്റൊ കറൻസികൾ വൻ അപകടമാണെന്നും മൂല്യമുള്ള ഒന്നിന്റേയും അടിത്തറയില്ലാതെ പരിഷ്കൃതമായ പേരും പറഞ്ഞുണ്ടാക്കുന്ന വിലയുമാണ് അതിനുള്ളതെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഈ മേഖലയിലെ വിദഗ്ധരിൽ നിന്നും ക്രിപ്റ്റൊ വ്യാപാരം നടത്തുന്നവരിൽ നിന്നും അഭിപ്രായം തേടി ഇതു സംബന്ധിച്ച ആധികാരിക റിപ്പോർട്ട് പ്രസിദ്ധീകരിക്കാനുള്ള നടപടികളിലാണ് കേന്ദ്രമെന്ന് 25ാമത് ധനകാര്യ സ്ഥിരത റിപ്പോർട്ട് പുറത്തുവിട്ട് അദ്ദേഹം പറഞ്ഞു.
2018ൽ രാജ്യത്ത് ക്രിപ്റ്റൊ വ്യാപാരം നിരോധിച്ച് റിസർവ് ബാങ്ക് ഉത്തരവിറക്കിയിരുന്നെങ്കിലും 2020ൽ സുപ്രീംകോടതി അത് റദ്ദാക്കി. അതിനിടെ, ഇന്ത്യൻ സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലാണെന്ന് ധനകാര്യ സ്ഥിരത റിപ്പോർട്ടിൽ പറയുന്നു. ആഗോള സാഹചര്യങ്ങളും പണപ്പെരുപ്പം ഉയരുന്നതിന്റെ സമ്മർദവും സാമ്പത്തിക മേഖലയെ കരുതലോടെ കൈകാര്യം ചെയ്യേണ്ട സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. സാമ്പത്തിക തളർച്ചയുടെ പ്രത്യാഘാതം താങ്ങാൻ രാജ്യത്തെ ബാങ്ക്-ബാങ്ക് ഇതര സ്ഥാപനങ്ങൾക്ക് ശേഷിയുണ്ട്. യൂറോപ്പിലെ യുദ്ധമാണ് സാമ്പത്തിക രംഗത്ത് തിരിച്ചടിക്ക് കാരണമായതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.