തൃശൂർ: അടച്ചുപൂട്ടൽ, ഒാഹരി വിൽപന; ബി.എസ്.എൻ.എല്ലിന് ഇതിൽ ഏത് വേണമെന്നത് സംബന് ധിച്ച് റിപ്പോർട്ട് തയാറാക്കാൻ കേന്ദ്ര നിർദേശം. കൂട്ടത്തിൽ നവീകരണത്തിന് എന്ത് ചെ ലവ് വരുമെന്നും നിർദേശിക്കാം. കഴിഞ്ഞ ദിവസം ബി.എസ്.എൻ.എൽ മാനേജ്മെൻറുമായി ടെലികോ ം സെക്രട്ടറി അരുണ സുന്ദർരാജൻ നടത്തിയ ചർച്ചയിലാണ് കേന്ദ്ര നിലപാട് പുറത്തുവന്ന ത്. ഇതോടെ, ബി.എസ്.എൻ.എല്ലിനെ ഇല്ലാതാക്കാനോ സ്വകാര്യവത്കരിക്കാനോ കേന്ദ്രം ശ്രമിക ്കുകയാണെന്ന് ജീവനക്കാരുടെ സംഘടനകൾ പറയുന്നത് ആരോപണം മാത്രമല്ലെന്നും വ്യക്തമ ായി.
ഒാഹരി വിറ്റഴിക്കലിനാണ് കേന്ദ്ര മുൻഗണന. അതിനെക്കാൾ നല്ലത് അടച്ചുപൂട്ടലാണെങ്കിൽ അത് വ്യക്തമാക്കാം. നവീകരണ പദ്ധതി തയാറാക്കാനും നിർദേശമുണ്ടെങ്കിലും 4ജി സ്പെക്ട്രം ലഭ്യമാക്കാൻ പോലും സഹായിക്കാത്ത സാഹചര്യത്തിൽ അത് വെറും വാക്കാണെന്ന് സംഘടനകളുടെ െഎക്യവേദി ചൂണ്ടിക്കാട്ടുന്നു. ‘തന്ത്രപരമായ വിൽപന’എന്ന പേരിൽ ബി.എസ്.എൻ.എല്ലിനെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും അവർ പറയുന്നു.
2017--18ൽ സഞ്ചിത നഷ്ടം 31,287 കോടിയാണെന്ന കണക്ക് കൂടിക്കാഴ്ചയിൽ ബി.എസ്.എൻ.എൽ മാനേജ്മെൻറ് അവതരിപ്പിച്ചു. ടെലികോം രംഗത്തെ മത്സരവും ജീവനക്കാരുടെ ആധിക്യവുമാണ് ഭാരമായി ഉയർത്തിക്കാട്ടിയത്. വിരമിക്കൽ പ്രായം 60ൽനിന്ന് 58 ആക്കാൻ ഉടൻ തീരുമാനമുണ്ടായാൽ 201-20 സാമ്പത്തിക വർഷത്തിൽ 3,000 കോടി ചെലവ് കുറയും. 56-60 പ്രായ ഗ്രൂപ്പിലുള്ളവർക്ക് സ്വയം വിരമിക്കൽ (വി.ആർ.എസ്) തയാറാക്കുന്നുണ്ട്. ഇൗ പരിധിയിൽ 67,000 ജീവനക്കാരുണ്ട്. പകുതി പേർ വി.ആർ.എസ് എടുത്താൽ മറ്റൊരു 3,000 കോടി ചെലവിനത്തിൽ കുറയും.
ഇതിനിടെ, ആൾ യൂനിയൻസ് ആൻഡ് അസോസിയേഷൻസ് ഒാഫ് ബി.എസ്.എൻ.എൽ (എ.യു.എ.ബി) ഭാരവാഹികളുമായി ബി.എസ്.എൻ.എൽ മാനേജ്മെൻറ് ചർച്ച നടത്തി. പ്രതിസന്ധി രൂക്ഷമായതിനാൽ ഫെബ്രുവരി ശമ്പളം നൽകാനാവില്ലെന്നും സഹകരിക്കണമെന്നുമാണ് ഒരാവശ്യം. ഫെബ്രുവരി 18 മുതൽ പ്രഖ്യാപിച്ച പണിമുടക്ക് ‘ആത്മഹത്യാപര’മായതിനാൽ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. രണ്ടും എ.യു.എ.ബി തള്ളി. പ്രക്ഷോഭമല്ലാതെ മറ്റൊരു നിർവാഹമില്ലെന്നാണ് സംഘടനകളുടെ നിലപാട്.
വരുമാനത്തിെൻറ 55 ശതമാനം ശമ്പളത്തിന് നൽകേണ്ടി വരുന്നുവെന്ന് പറയുന്ന മാനേജ്മെൻറ് ബാക്കി 45 ശതമാനം എങ്ങനെ ചെലവഴിക്കുന്നുവെന്ന് വ്യക്തമാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. കഴിഞ്ഞ വർഷം സ്ഥാപന വികസനത്തിന് ചില്ലിക്കാശ് ചെലവഴിച്ചിട്ടില്ല. പാർലമെൻറിൽ നൽകിയ കണക്കനുസരിച്ച് 2018ൽ 27,818 കോടിയാണ് ബി.എസ്.എൻ.എല്ലിെൻറ വരുമാനം. 2017ൽ 31,533 കോടിയും 2016ൽ 32,411 കോടി രൂപയുമായിരുന്നു. നഷ്ടം 2016ൽ 4,859 കോടി ആയത് 2017ൽ 4,786 കോടിയും 2018ൽ 4,785 കോടിയുമായി. ഇൗ വർഷത്തെ അന്തിമ കണക്ക് വരുേമ്പാൾ അന്തരം 7,000 കോടി രൂപയോളം വരുമെന്നാണ് സർക്കാർ പറയുന്നത്.
സാഹചര്യങ്ങൾ കൂടുതൽ വഷളായ സാഹചര്യത്തിൽ വെള്ളിയാഴ്ച രാജ്യത്തെ എല്ലാ ഡിവിഷനൽ ആസ്ഥാനത്തേക്കും കുടുംബസമേതം റാലി നടത്താൻ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.