ന്യൂഡൽഹി: ബീഫ് കഴിക്കുകയും കൈവശം വെക്കുകയും ചെയ്യുന്നവർ പോലും പശു സംരക്ഷകരുടെ ആക്രമണത്തിന് ഇരയായ സംഭവങ്ങ ൾ അരങ്ങേറിയെങ്കിലും മോദി ഭരണകാലത്ത് പോത്തിറച്ചി കയറ്റുമതിയിൽ വൻ കുതിപ്പ് രേഖപ്പെടുത്തിയതായി കണക്കുകൾ.
വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള അഗ്രികൾച്ചറൽ പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട്സ് ഡെവലപ്മെൻറ് അതോറിറ്റി (എ.പി.ഇ.ഡി) ആണ് ഇതു സംബന്ധിച്ച് കണക്കുകൾ പുറത്ത് വിട്ടത്. കണക്കനുസരിച്ച് 2014 ആണ ് ഇറച്ചി ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത വർഷം. 2013-2014ൽ 13,65,643 െമട്രിക് ടൺ ഇറച്ചി കയറ്റുമതി ചെയ്ത സ്ഥാനത്ത് 2014-2015ൽ ഇത് 14,75,540 മെട്രിക് ടൺ ആയി ഉയർന്നു. പത്ത് വർഷത്തെ ഏറ്റവും ഉയർന്ന അളവായിരുന്നു ഇത്.
2015 സെപ്തംബറിൽ ഗോമാംസം കൈവശം വെച്ചതായി ആരോപിച്ച് ഗോരക്ഷാ ഗുണ്ടകൾ മുഹമ്മദ് അഖ്ലാക്കിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൻെറ പശ്ചാത്തലത്തിൽ ആ വർഷം ഇറച്ചി കയറ്റുമതിയിൽ കുറവ് വന്നു. എന്നാൽ തുടർന്ന് വന്ന രണ്ട് സാമ്പത്തിക വർഷത്തിലും ഇറച്ചി കയറ്റുമതിയിൽ വർധനയുണ്ടായി. 2016-2017ൽ കയറ്റുമതിയിൽ 1.2 ശതമാനം വർധിച്ച് 13,30,013 മെട്രിക് ടൺ ആയി ഉയർന്നു. 2017-2018ൽ കയറ്റുമതി മുൻ വർഷത്തേതിനേക്കാൾ 1.3 ശതമാനം വർധിച്ച് 13,48,225 മെട്രിക് ടൺ ആയി.
ലോകത്തിൽ ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാഷ്ട്രമാണ് ഇന്ത്യ. വർഷത്തിൽ 400കോടി ഡോളറിൻെറ പോത്തിറച്ചിയാണ് ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്നത്. 2014ൽ ബി.ജെ.പി സർക്കാർ അധികാരത്തിലേറിയതോടെ ഇറച്ചി കയറ്റുമതിയിൽ കുറവുണ്ടായതായായിരുന്നു ഹ്യുമൻ റൈറ്റ്സ് വാച്ച്(എച്ച്.ആർ. ഡബ്ല്യു) റിപ്പോർട്ട് വ്യക്തമാക്കിയത്.
ഇറച്ചി കയറ്റുമതിയിൽ വർധന കാണിച്ചപ്പോഴും മൂല്യത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. 2016-2017ൽ 13,30,013 മെട്രിക് ടൺ ഇറച്ചി കയറ്റുമതി ചെയ്തത് 2017-2018ൽ 13,48,225 മെട്രിക് ടൺ ആയി ഉയർന്നെങ്കിലും ഇതേ കാലയളവിൽ കയറ്റുമതി മൂല്യം 26,303.16 കോടി രൂപയിൽ നിന്ന് 25,988.45 കോടിയായി കുറഞ്ഞിരിക്കുകയാണ്. അതേസമയം ഈ അടുത്ത കാലത്തായി കയറ്റുമതി അളവിനൊപ്പം മൂല്യവും വർധിച്ചതായും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.