കൊച്ചി: ഇന്ധനവില നിയന്ത്രിക്കുന്നതിൽ സർക്കാറുകൾ കൈമലർത്തിയതോടെ എണ്ണക്കമ്പനികൾ കൊള്ള തുടരുന്നു. മൂന്നു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയ പെട്രോൾ, ഡീസൽ വില കുത്തനെ ഉയരുകയാണ്. വിഷയത്തിൽ ഇടപെടില്ലെന്ന് കേന്ദ്ര, -സംസ്ഥാന സർക്കാറുകൾ വ്യക്തമാക്കിയതോടെ വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് സൂചന. കൊച്ചിയിൽ വ്യാഴാഴ്ച പെട്രോൾ ലിറ്ററിന് 72.99 രൂപയും ഡീസലിന് 62.70 രൂപയുമായിരുന്നു വില. തിരുവനന്തപുരത്ത് യഥാക്രമം 74.24 രൂപയും 63.87 രൂപയും. ഡൽഹിയിൽ പെട്രോളിന് 70.39 (ഡീസലിന് 58.74), കൊൽക്കത്തയിൽ 73.13 (61.40), മുംബൈയിൽ 79.50 (62.40), ചെന്നൈയിൽ 72.97 (61.87) എന്നിങ്ങനെയാണ് രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിൽ വ്യാഴാഴ്ചത്തെ വില. 

ദിവസേനയുള്ള ഇന്ധനവില നിർണയം എണ്ണക്കമ്പനികളുടെ അധികാരമാണെന്നും അതിൽ കേന്ദ്രസർക്കാർ ഇടപെടില്ലെന്നും പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്നാണ് അദ്ദേഹം നിർദേശിച്ചത്. ജി.എസ്.ടി കൗൺസിലിെൻറ പരിധിയിലുള്ള ഇക്കാര്യത്തിലും കേന്ദ്രം നിസ്സഹായാവസ്ഥയിലാണ്. വാഹനം വാങ്ങാൻ കഴിവുള്ളവർ ഇന്ധനത്തിന് കൂടുതൽ വില നൽകാൻ മടിക്കേണ്ടതില്ലെന്നും ആ പണം സർക്കാറിന് പാവങ്ങളെ സഹായിക്കാൻ വിനിയോഗിക്കാമെന്നുമാണ് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം വ്യാഴാഴ്ച കൊച്ചിയിൽ പറഞ്ഞത്. 2014ൽ അസംസ്കൃത എണ്ണയുടെ വില ബാരലിന് 114.44 ഡോളറായിരുന്നപ്പോഴാണ് മുമ്പ് ഇന്ധനവില ഇത്രയും ഉയർന്നത്. ഇപ്പോൾ അസംസ്ൃത എണ്ണ വില 53.69 ഡോളറായി കുത്തനെ ഇടിഞ്ഞിട്ടും ഇന്ധന വില ഉയരുകയാണ്. ഇതിന് പിന്നിൽ സർക്കാർ ഒത്താശയോടെ എണ്ണക്കമ്പനികൾ നടത്തുന്ന കൊടും ചൂഷണമാണെന്ന ആരോപണം ശക്തമാണ്. 

 

Tags:    
News Summary - Petrol Diesel Price Hike Fuel Companies-Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.