ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥ തിരിച്ചടിയിൽ നിന്ന് അത്ര പെട്ടെന്ന് കരകയറില്ലെന്ന സൂചന നൽകി റേറ്റിങ് ഏജൻസിയായ എസ്&പി. ഈ സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ വളർച്ചാ അനുമാനം എസ്&പി വീണ്ടും കുറച്ചു. 11 ശതമാനത്തിൽ നിന്ന് 9.5 ശതമാനമായാണ് വളർച്ച അനുമാനം കുറച്ചത്. കോവിഡ് രണ്ടാം തരംഗവും വീണ്ടും രോഗവ്യാപനമുണ്ടാവാനുള്ള സാധ്യതകളുമാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് തിരിച്ചടിയാവുക.
സ്വകാര്യ, പൊതുമേഖല കമ്പനികളുടെ ലാഭവിഹിതത്തിൽ വരും പാദങ്ങളിൽ വലിയ ഇടിവുണ്ടാകുമെന്നും എസ്&പി വ്യക്തമാക്കുന്നു. അടുത്ത സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥ 7.8 ശതമാനം നിരക്കിലാവും വളരുകയെന്നും ഏജൻസി അറിയിച്ചു.
ഇന്ത്യൻ ജനതയിൽ 15 ശതമാനത്തിന് മാത്രമേ ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുള്ളു. വാക്സിൻ വിതരണം വർധിപ്പിക്കുന്നത് മാത്രമാണ് സമ്പദ്വ്യവസ്ഥയിലെ തിരിച്ചടി മറികടക്കാനുള്ള ഏക പോംവഴി. ഈ സാമ്പത്തിക വർഷം വളർച്ച നിരക്ക് ഇരട്ടയക്കത്തിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കോവിഡ് രണ്ടാം തരംഗം പ്രതീക്ഷകളെ തകിടം മറിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.