പൊലീസ് നായയെ ഉപയോഗിച്ച് തെളിവെടുപ്പ് നടത്തുന്നു

ആന്ധ്രയിൽ മൂന്നാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് സ്കൂൾ സീനിയേഴ്സ്; മൃതദേഹം കനാലിൽ ഒഴുക്കി

അമരാവതി: ആന്ധ്രപ്രദേശിലെ നന്ദ്യാൽ ജില്ലയിൽ എട്ടുവയസ്സുകാരിയെ സ്കൂൾ സീനിയേഴ്സ് ബലാത്സംഗം ചെയ്ത് കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ രണ്ട് പേർക്ക് പന്ത്രണ്ടും ഒരാൾക്ക് 13 വയസ്സുമാണ് പ്രായം. തെളിവ് നശിപ്പിക്കാനായി ഇവർ പെൺകുട്ടിയുടെ മൃതദേഹം കനാലിൽ ഒഴുക്കിയെന്നും പൊലീസ് വ്യക്തമാക്കി.

കൊല്ലപ്പെട്ട പെൺകുട്ടി മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്. അതേ സ്കൂളിൽ ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികളാണ് ക്രൂരകൃത്യം നടത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച പഗിദ്യാലയിലെ മുചുമറി പാർക്കിൽ കളിക്കുകയായിരുന്ന കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ബുധനാഴ്ചയാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പാർക്കിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയോട്, തങ്ങളോടൊപ്പം കളിക്കാനുണ്ടോ എന്ന് മൂവർ സംഘം ചോദിക്കുകയും ആൾത്തിരക്ക് ഇല്ലാത്ത സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുകയായിരുന്നു. മുചുമറി അണക്കെട്ടിനു സമീപത്തു വച്ചാണ് കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത്. പീഡന വിവരം പുറത്തറിയിക്കുമെന്ന് ഭയന്ന് മൂവരും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തുകയും മൃതദേഹം കനാലിൽ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയതു.

പൊലീസ് നായയെ ഉപയോഗിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ഇവരുടെ വീട്ടിലേക്ക് നായ മണം പിടിച്ച് എത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിനു ശേഷം ഇവരെ അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

Tags:    
News Summary - Andhra Class 3 student raped, killed by minor schoolmates, body dumped in canal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.