ഹൈദരാബാദ്: ആന്ധ്രയിലെ സൈബരാബാദിൽ പ്രണയാഭ്യർഥന നിരസിച്ച 22 കാരിയെ 27 കാരൻ കത്തികൊണ്ട് കുത്തി. പെൺകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഫുഡ് ഡെലിവറി പാർട്ണർ ആയി ജോലി ചെയ്യുന്ന കൊത്ത ഗണേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടി മറ്റൊരാളുമായി പ്രണയത്തിലാണെന്ന് സംശയിച്ചാണ് ഗണേഷ് ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് ആക്രമണം നടന്നത്. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റ് കിടക്കുന്ന യുവതിയെ ആണ് കണ്ടത്. യുവതിയുടെ കഴുത്തിലാണ് കുത്തേറ്റത്. ഗുണ്ടൂർ സ്വദേശിയാണ് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി. ഹോസ്റ്റലിൽ താമസിച്ചാണ് ജോലിക്കു പോയിരുന്നത്. യുവതി അമ്മാവൻ എന്ന് വിളിക്കുന്ന ഗണേഷ് പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ യുവതി നിരസിച്ചു.
കഴിഞ്ഞ ദിവസം വൈകീട്ട് ഹോസ്റ്റലിലെത്തിയ ഗണേഷ് യുവതിയോട് സംസാരിക്കണമെന്നാവശ്യപ്പെട്ട് പുറത്തേക്ക് വിളിച്ചു. സ്കൂട്ടറിൽ കയറി പുറത്തു പോകണമെന്ന് പറഞ്ഞ ഗണേഷ് വീണ്ടും പ്രണയാഭ്യർഥന നടത്തി. എന്നാൽ യുവതി നിരസിച്ചു. തുടർന്ന് യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ഉറപ്പിച്ച ഗണേഷ് ബാഗിൽ കരുതിയ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.