നെടുമ്പാശ്ശേരി: വിദേശത്തേക്ക് കറൻസി കടത്തുന്ന വൻ സംഘം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായി. സ്ത്രീകളുൾപ്പെട്ട കർണാടക സ്വദേശികളായ പന്ത്രണ്ടംഗ സംഘത്തിൽനിന്നും 52 ലക്ഷം രൂപ മൂല്യം വരുന്ന കറൻസികളാണ് പിടിച്ചെടുത്തത്. ഇവർ വ്യാപകമായി കറൻസി കടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡയറക്ടർ ഓഫ് റവന്യൂ ഇന്റലിജൻസിന്റെ സംഘമെത്തിയാണ് ഇവരെ പിടികൂടിയത്. ദുബൈയിലേക്ക് പോകാനാണ് ഇവരെത്തിയത് . സയിദ് സൗബാൻ, നസീബുൽ ഷാനു ഷൈക്ക്, ആർമർസിഗ് ബാട്ടുല, ഫരീദ് ആരിഫ് അലാം, മുഹമ്മദ് മുൻസിഫ്, മുഹമ്മദ് മുസ്തജാഫ്, അബ്ദുൾ മജീദ്, അബ്ദുൾ ജബ്ബാർ, ഷംസദ് ബാനു, അഫ്ഗിസ് ഗൗഗീസ് സാദ, ഷബീന മാനിഗർസെയ്ത് , അയിഷാ റാഫത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർക്ക് പണം കൊടുത്തുവിട്ടതിനു പിന്നിൽ കർണാടകയിലെ ഹവാല റാക്കറ്റാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.