രാഹുൽ
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫാർമസി സ്റ്റോർ വാതിലിെൻറ പൂട്ട് തകർത്ത് അകത്തുകയറി മയക്കുമരുന്ന് ആംപ്യൂളുകൾ മോഷ്ടിച്ച പ്രതിയെ പൊലീസ് പിടികൂടി.
കൊല്ലം മാമുട്ടിക്കടവ് നേതാജി നഗർ കടിയൻ പള്ളിവിള രാജേഷ് ഭവനിൽ രാഹുൽ (23) നെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലർച്ചയാണ് മോഷണം. 18ാം വാർഡിന് സമീപമുള്ള ഫാർമസി സ്റ്റോറിെൻറ വാതിൽ പൂട്ട് പൊളിച്ച് കടന്ന പ്രതി, സ്റ്റോറിനുള്ളിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഗുരുതര രോഗം ബാധിച്ചവർക്ക് കൊടുക്കുന്ന മയക്കുമരുന്ന് ഇനത്തിൽപെട്ട ലോറാസെപ്പാം എന്ന മരുന്നിെൻറ 140 ആംപ്യൂളുകൾ മോഷ്ടിച്ചെടുക്കുകയായിരുന്നു. രാവിലെ ഫാർമസിയിലെത്തിയ ജീവനക്കാരാണ് ആംപ്യൂളുകൾ മോഷണം പോയ വിവരം അറിഞ്ഞത്.
പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, സ്ഥിരം ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മെഡിക്കൽ കോളജ് എസ്.എച്ച്.ഒ പി. ഹരിലാലിെൻറ നേതൃത്വത്തിൽ എസ്.ഐ പ്രശാന്ത്, എ.എസ്.ഐ സാദത്ത്, എസ്.സി.പി.ഒ മാരായ രഞ്ജിത്ത്, അബ്ദുൽ ജവാദ്, സി.പി.ഒ മാരായ ബിമൽ മിത്ര, അഭിലാഷ്, ബിനു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.