റാഞ്ചി: ഝാർഖണ്ഡിൽ ഏഴുമാസം മുമ്പ് കാണാതായ 17കാരിയുടെ മൃതദേഹം അണക്കെട്ടിന് സമീപം കണ്ടെത്തിയ സംഭവത്തിൽ സഹോദരിമാർ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. ഝാർഖണ്ഡിലെ സോനാർ അണക്കെട്ടിന് സമീപത്തുനിന്ന് മജിസ്ട്രേറ്റിെൻറ സാന്നിധ്യത്തിൽ 17കാരിയുടെ മൃതദേഹം പുറത്തെടുത്തു.
സഹോദരിമാരായ രാഖി ദേവി(30), രൂപ ദേവി(25), സഹോദരിയുടെ ഭർത്താവ് ധനജ്ഞയ് അഗർവാൾ(30), സേഹാദരിയുടെ കാമുകൻമാരായ പ്രതാപ് കുമാർ സിങ്, നിതീഷ് എന്നിവരാണ് പ്രതികൾ. നിതീഷിനെ ഒഴികെ േകസിലെ മറ്റെല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൃതേദഹം പോസ്റ്റ്മോർട്ടത്തിനായി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി.
തലേക്കറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. എന്നാൽ17കാരി വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സഹോദരിമാരുടെ വാദം.
അഞ്ചുസഹോദരിമാരിൽ നാലാമത്തെയാളാണ് മരിച്ച പെൺകുട്ടി. ഇവരുടെ മാതാപിതാക്കൾ നേരത്തേ മരിച്ചിരുന്നു. മൂത്ത സഹോദരി രാഖിക്കൊപ്പം സുഡ്നയിലായിരുന്നു പെൺകുട്ടിയുടെ താമസം. ലൈംഗിക തൊഴിലാളിയാണ് രാഖി. പെൺകുട്ടിയെ നിർബന്ധിച്ച് ലൈംഗിക തൊഴിൽ ചെയ്യാൻ നിർബന്ധിച്ചതാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറയുന്നു.
'രാഖിയും ധനജ്ഞയും പെൺകുട്ടിയെ ലൈംഗിക തൊഴിലിന് നിർബന്ധിച്ചിരുന്നു. സമ്മതമില്ലാതെ പെൺകുട്ടിയുടെ അടുത്തേക്ക് നിരവധിപേരെ അയക്കുകയും ചെയ്തു. എങ്കിലും പെൺകുട്ടി വഴങ്ങിയിരുന്നില്ല. പെൺകുട്ടിക്ക് ഒരാളുമായി അടുപ്പമുണ്ടായിരുന്നു. അയാളെ വിവാഹം കഴിക്കണമെന്ന് ആവശ്യെപ്പട്ടതോടെ രാഖി എതിർപ്പ് അറിയിക്കുകയും ചെയ്തിരുന്നു. അതിനിടെ രാഖിയുടെ കാമുകൻമാരായ പ്രതാപും നിതീഷും പെൺകുട്ടിയിൽ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു' -പൊലീസ് പറഞ്ഞു.
രണ്ടു കാമുകൻമാരും രാഖിയുടെ വീട് സന്ദർശിക്കുകയും പെൺകുട്ടിയെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. രാഖിയുടെ സഹായത്തോടെയാണ് ഇവർ പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് രണ്ടുദിവസം മുമ്പ് പ്രതാപ് രാഖിയുടെ വീട്ടിലെത്തിയിരുന്നു. മുൻകൂട്ടി നിശ്ചയിച്ചപ്പോലെ പ്രതാപ് രാഖി വീട്ടിലില്ലാതിരുന്ന സമയത്ത് പ്രതാപ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ഇതിനിടെ 17കാരിയെ കൊലപ്പെടുത്തുകയും കെട്ടിത്തൂക്കുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം രാഖി രൂപയെയും ധനജ്ഞയ്യെയും വിളിച്ചുവരുത്തി. പിന്നീട് പെൺകുട്ടിയുടെ മൃതദേഹം ധനജ്ഞയ്യുടെ ഓട്ടോറിക്ഷയിൽ കയറ്റി അഞ്ചുപേരുംചേർന്ന് അണക്കെട്ടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. പെൺകുട്ടിയുടെ വസ്ത്രങ്ങൾ മാറ്റുകയും മറ്റു തെളിവുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.