ഷരീഫ്, ഹസീബ്

കോട്ടക്കലിൽ എം.ഡി.എം.എ പിടികൂടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

കോട്ടക്കൽ: പൂത്തൂര്‍ ബൈപാസില്‍ അമ്പത് ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന കൂറ്റനാട് ഇ.എം.എസ് നഗറിലെ ചെമ്മലവീട്ടില്‍ ശരീഫിനെയാണ് (29) ഇന്‍സ്പെക്ടര്‍ എം.കെ. ഷാജിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. തമിഴ്നാട്ടിലെ ഈറോഡില്‍ ഒളിവിൽ കഴിയുകയായിരുന്നു പ്രതി.

മലപ്പുറം ഡിവൈ.എസ്.പി പി. അബ്ദുല്‍ ബഷീറിന്‍റെ നിർദേശപ്രകാരം ഉദ്യോഗസ്ഥരായ ഐ.കെ. ദിനേഷ്, പി. സലീം, കെ.കെ. ജസീർ, ആര്‍. ഷഹേഷ്, വിനോദ്, വിശ്വനാഥന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പുറങ്ങ് കാഞ്ഞിരമുക്ക് സ്വദേശി മുസ്തഫ ആഷിഖ് (26), പെരുമ്പടപ്പ് ഐരൂര്‍ സ്വദേശികളായ വെളിയത്ത് ഷാജഹാന്‍ (29), വെളിയത്ത് ഹാറൂണ്‍ അലി (29), കുന്നംകുളം കരിക്കാട് സ്വദേശി മാക്കിയാന്‍റെ വളപ്പിൽ ഹസീബ് (36) എന്നിവർ നേരത്തെ പിടിയിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്

ചെയ്തു.

News Summary - main accused arrested in the case of MDMA seized in Kottakal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.