ആലുവ: തെരുവിൽ കിടന്നുറങ്ങിയയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കൊടുങ്ങല്ലൂർ ഊഴാത്തക്കടവ് ചക്കാട്ടി വീട്ടിൽ വിനു (42) വിനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും തെരുവിൽ അന്തിയുറങ്ങുന്നയാളാണ്. തമിഴ്നാട് സ്വദേശി മൂർത്തിയെയാണ് കരിങ്കല്ലിന് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂർത്തി ചികിത്സയിലാണ്.
ഭക്ഷണം കഴിക്കുന്നതിനെച്ചൊല്ലി ഇവർതമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. അതാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിനു ശേഷം പ്രതി ഒളിവിലായിരുന്നു.
ഇൻസ്പക്ടർ സി.എൽ.സുധീർ, എസ്.ഐമാരായ ആർ.വിനോദ്, ടി.സി.രാജൻ, ടി.വി. ഷാജു, ആർ.രാജീവ്, എ.എസ്.ഐ ഇക്ബാൽ, എസ്.സി.പി.ഒ ഷൈജ ജോർജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.