കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 10 വർഷത്തെ കഠിനതടവും ലക്ഷം രൂപ പിഴയും ശിക്ഷ. ശാസ്താംകോട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കരുനാഗപ്പള്ളി ഇടവനശേരിൽ വാരിക്കോലയ്യത്ത് അബ്ദുൽ നിസാറിനെ കൊല്ലം അഡീഷനൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് ജഡ്ജ് എൻ. ഹരികുമാർ ശിക്ഷിച്ചത്. പിഴത്തുക പെൺകുട്ടിക്ക് നഷ്ടപരിഹാരമായി നൽകണം. തുക അടക്കാതിരുന്നാൽ ആറുമാസം തടവ് അനുഭവിക്കണം. പ്രതിയുടെ വീട്ടിൽ രാത്രിയിൽ ഉറങ്ങാനായി പോയിരുന്ന പെൺകുട്ടിയെ 2012 മുതൽ 2014 വരെ പലപ്പോഴായി ഇയാൾ ലൈംഗിക ആക്രമണത്തിന് വിധേയമാക്കി എന്നാണ് കേസ്.
2017ൽ റംസീന എന്ന സ്ത്രീ പെൺകുട്ടിയെ തമിഴ്നാട്ടിൽ കൊണ്ടുപോയി ബലാത്സംഗത്തിന് വഴിയൊരുക്കിയ കേസ് അന്വേഷിക്കുന്നതിനിടയിലാണ് അബ്ദുൽ നിസാറിെൻറ അതിക്രമം സംബന്ധിച്ച വിവരം പുറത്തറിഞ്ഞത്. റംസീന, അബ്ദുൽ നിസാർ, നിസാം, മുനാഫർ എന്നിവർ പ്രതികളായ ആദ്യ കേസ് കരുനാഗപ്പള്ളി പോക്സോ കോടതിയിൽ വിചാരണയിലാണ്. നിലവിൽ തിരുവനന്തപുരം വിജിലൻസ് എസ്.പി ആയ കെ. അശോക്കുമാറാണ് ശിക്ഷ വിധിച്ച കേസിൽ കുറ്റപത്രം നൽകിയത്. േപ്രാസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് േപ്രാസിക്യൂട്ടർ സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.