അഞ്ചൽ: കുടുംബകലഹം ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിനിടെ മാതൃസഹോദരനെ കുത്തിപ്പരിക്കേൽപിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തടിക്കാട് മൈലോട്ട് കോണം ലക്ഷംവീട് കോളനിയിൽ നജീം (37) ആണ് അറസ്റ്റിലായത്.
അഞ്ചലിൽ വാടകവീട്ടിൽ താമസിക്കുന്ന റഹീമിനാണ് (53) കുത്തേറ്റത്ത്. ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. നജീമും റഹീമിന്‍റെ കുടുംബ വീട്ടിലുള്ളവരും തമ്മിൽ നേരത്തേ വാക്കേറ്റമുണ്ടായിരുന്നു. ഇത് പറഞ്ഞുതീർക്കുന്നതിനായാണ് റഹീം മൈലോട്ടുകോണത്തെ വീട്ടിലെത്തിയത്.
ഇരുവരും വാക്കേറ്റമുണ്ടായതിനെത്തുടർന്ന് കുത്താൻ ശ്രമിച്ചപ്പോൾ കത്തിയിൽ കയറിപ്പിടിച്ച റഹീമിന്‍റെ കൈക്ക് ഗുരുതരമായി മുറിവേറ്റു.
അഞ്ചൽ ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്.ഐ മാരായ റാഫി, നിസാർ, എ.എസ്.ഐ അജിത് ലാൽ, സീനിയർ സി.പി.ഒമാരായ അനിൽ, ചെറിയാൻ, ബിനു വർഗീസ് എന്നിവരടങ്ങിയ സംഘം പ്രതിയെ സംഭവസ്ഥലത്തുനിന്ന് അന്നേദിവസം അറസ്റ്റ് ചെയ്തു. പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.