നെടുങ്കണ്ടം: വാഴവര വിശ്വമാത ഗുരുകുലാശ്രമത്തില്നിന്ന് മോഷ്ടിച്ച സാധനങ്ങളുമായി എത്തിയ രണ്ട് യുവാക്കളെ നെടുങ്കണ്ടം പൊലീസ് പിടികൂടി. പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാൾ ഓടി രക്ഷപ്പെട്ടു. രാജക്കാട് പഴയവിടുതി മമ്മട്ടിക്കാനം സ്വദേശികളായ പുത്തന്‍പറമ്പില്‍ ജിന്‍സ് (19) വെട്ടിയാങ്കല്‍ ജോയിസ് (22) എന്നിവരെയാണ് പിടികൂടിയത്. ചൊവ്വാഴ്ച പുലര്‍ച്ച നാലിനാണ് സംഭവം. രാത്രി പട്രോളിങ്ങിനിടെ നെടുങ്കണ്ടം പടിഞ്ഞാറെക്കവലയിൽ രണ്ട് യുവാക്കള്‍ ബൈക്കിന് സമീപം നില്ക്കുന്നതുകണ്ട് ചോദ്യംചെയ്യുകയായിരുന്നു. സമീപത്ത് സ്കൂട്ടിയില്‍ ഇരിക്കുന്ന ചാക്കുകെട്ട് ശ്രദ്ധയില്‍പെട്ട പൊലീസ് അഴിപ്പിച്ച് നോക്കിയപ്പോള്‍ അമ്പലത്തിലെ വിളക്കുകളും മറ്റും കണ്ടെത്തി. പൊലീസിനെ കണ്ട് ഓടിമറഞ്ഞ ഇവരുടെ സുഹൃത്തായ ബിനുവിന്റെ നേതൃത്വത്തിലാണ് വാഴവരയിലെ വിശ്വമാതാ ഗുരുകുലാശ്രമത്തില്‍ മോഷണം നടത്തിയത്. എസ്.ഐമാരായ ടീ.എസ് ജയകൃഷ്ണൻ, എസ്. സജീവ്, സീനിയർ സി.പി.ഒ സുനില്‍ മാത്യു, സി.പി.ഒ.മാരായ അജീഷ് അലിയാര്, ദീപു, ഹോം ഗാര്‍ഡ് സുഗതന് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.