കവിത: വേനൽക്കാല രാത്രിയിൽ

പുറത്ത് കാറ്റിലാടുന്നൂ

ഇലകൾ,

മരച്ചില്ലകൾ!

മരങ്ങൾ അരിച്ചെടുത്ത

നിലാവിൻ തരികൾ

താഴെ വീണുകിടപ്പുണ്ട്.

മുറിയിലെ വിൻഡോ കർട്ടൻ

ഫാനിന്റെ താളത്തിലാടിത്തിമിർക്കുന്നു!

ഉറക്കത്തിൽ

നിന്റെ സ്വപ്നങ്ങളിൽ

മഴ പെയ്യുകയാണ്...

നനഞ്ഞു കുതിർന്ന്

തൊട്ടടുത്തു കിടപ്പുണ്ട്

മിടിക്കുന്ന

ഒരു ഹൃദയം;

അല്ല

ഒരു ക്ലോക്കാണത്!

ക്ലോക്കുകൾ

വട്ടം കറങ്ങിയാണ്

നേരം വെളുപ്പിക്കുന്നത്!

എങ്ങുനിന്നോ ഒരു മഴക്കരച്ചിൽപോലെ

സൈറൺ കേട്ടാൽ

അകന്നുപോകുമോ

കട്ടപിടിച്ചു കിടക്കുന്ന

ഈ ഇരുട്ട്?

Tags:    
News Summary - poem-venalkkala rathriyil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-06 06:24 GMT