രണ്ട് കവിതകൾ

വിഷാദ ഋതുക്കൾ

എന്റെ സ്വപ്നഋതുക്കളെ

ഊമ്പിയെടുത്ത

മുളയുടെ ചെറുസുഷിരങ്ങൾ

ഒരു പാട്ടായ്

പല കാലങ്ങളിലേക്ക് പടർന്നൊഴുകുന്നു.

ഒരിക്കൽ പോലും

പൂവിടാത്ത മരത്തെ നോക്കി

ആളുകൾ

പൂമരമെന്ന് വിളിക്കുന്നു.

വെയിലുമ്മയാൽ

തളിർത്ത മരം മാത്രം

ഇന്നു പെയ്ത മഴയിൽ

ഇലകളടർത്തുന്നു.

പതിയെ... പതിയെ...

പൂക്കളെ ഇറുത്തു മാറ്റുന്നു.

പാട്ടിനു പിന്നാലെ

ഹൃദയത്തിനേറ്റ മുറിവിൽനിന്നും

കിനിഞ്ഞിറ്റുന്ന ചോരകൊണ്ട്

ഞാൻ,

നിന്നെ മാത്രം വരക്കുന്നു.

വസന്തം

കുളിരണിഞ്ഞ പരാഗവെൺമയിൽ

പറന്നിറങ്ങുമ്പോൾ

ഒരു പാട്ട് നിന്നെ തൊടുന്നു.

ആ പാട്ടിനു പിന്നാലെ...

നീ, എന്നിലേക്കും

ഞാൻ, നിന്നിലേക്കും... യാത്രപോവുന്നു.

അപ്പോൾ,

നമ്മൾക്കിടയിൽ

പെറ്റുപെരുകിയ വാക്കുകൾ മാത്രം

അമീബയെ പോലെ.

നോക്കൂ,

നീ മാത്രമായിരുന്നപ്പോൾ...

Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.