ജോർജി ഗോസ്‌പോഡിനോവ്, വലത്, അദ്ദേഹത്തിന്റെ വിവർത്തകയായ ഏഞ്ചല റോഡെൽ
ലണ്ടൻ: 2023-ലെഅന്താരാഷ്ട്ര ബുക്കർ പ്രൈസ് ജിയോർജി ഗോസ് പോഡിനോവിെൻറ ടൈം ഷെല്‍ട്ടറിന് (കാലത്തിെൻറ അഭയസങ്കേതം). ബള്‍ഗേറിയന്‍ എഴുത്തുകാരനും അനവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ സാഹിത്യകാരനും വിവര്‍ത്തകനുമാണ് ജിയോർജി ഗോസ് പോഡിനോ. ബള്‍ഗേറിയന്‍ സംഗീതജ്ഞയും വിവര്‍ത്തകയുമായ ആഞ്ജല റോഡല്‍ ആണ് 'ടൈം ഷെല്‍ട്ടര്‍' വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
പുസ്തകത്തിന്റെ ബൾഗേറിയൻ രചയിതാവായ ജിയോർജി ഗോസ് പോഡിനോ, നോവൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഏഞ്ചല റോഡെലുമായി ഏകദേശം 62,000 ഡോളർ വിലമതിക്കുന്ന 50,000 ബ്രിട്ടീഷ് പൗണ്ടിന്റെ സമ്മാനം പങ്കിടും. ലണ്ടനിൽ നടന്ന ചടങ്ങിലാണ് ഇവർ പുരസ്‌കാരം ഏറ്റുവാങ്ങിയത്.
ഈ പുരസ്കാരം നേടുന്ന ആദ്യ ബൾഗേറിയക്കാരനാണ് 55 കാരനായ ജിയോർജി ഗോസ് പോഡിനോ. ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെടുന്ന അദ്ദേഹത്തിന്റെ മൂന്നാമത്തെ നോവലാണ് "ടൈം ഷെൽട്ടർ".
1968-ൽ യാംബോളിൽ ജനിച്ച ഗോസ്‌പോഡിനോവ് തെൻറ രാജ്യത്തെ അറിയപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ്. നോവലിലേക്ക് തിരിയുന്നതിന് മുമ്പ് അദ്ദേഹം ഒരു കവിയായിരുന്നു, അദ്ദേഹത്തിെൻറ ആദ്യ നോവൽ "നാച്ചുറൽ നോവൽ" 1999 ൽ പ്രസിദ്ധീകരിച്ചു. സാഹിത്യ നൊബേൽ പുരസ്കാരം നേടിയ പോളിഷ് എഴുത്തുകാരി ഓർഗാ ടോകാർചുക് ഏറ്റവും ഉൽകൃഷ്ടമായ സാഹിത്യം എന്ന് ഈ നോവലിനെ നേരത്തെ വിശേഷിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.