മലൈക്കോട്ടെ വാലിബനിലെ മോഹൻലാലിന്റെ കമ്മലിനൊരു പ്രത്യേകതയുണ്ട് -വിഡിയോ വൈറൽ

പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടെ വാലിബൻ. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25 നാണ് തിയറ്ററുകളിലെത്തുന്നത്.  ദിവസങ്ങൾക്ക് മുമ്പ്  ചിത്രത്തിന്റെ  രണ്ടാമത്തെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മോഹൻലാലിന്റെ ഇൻട്രേയാണ് വിഡിയോയിലുള്ളത്

മലൈക്കോട്ടെ വാലിബന്റെ ഏറ്റവും പുതിയ ടീസർ വൈറലാകുമ്പോൾ ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നത് ടീസറിന്റെ തുടക്കത്തിൽ കാണിക്കുന്ന മോഹൻലാലിന്റെ കമ്മലാണ്.  ഇപ്പോഴിതാ ആ  മഞ്ഞ നിറത്തിലുള്ള കല്ല് പതിപ്പിച്ച കമ്മലിന്റെ കഥ വെളിപ്പെടുത്തുകയാണ് കൺസെപ്റ്റ് ആർട്ടിസ്റ്റായ സേതു ശിവാനന്ദൻ. സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയുടെയും കോസ്റ്റ്യൂം ഡിസൈനർ സുജിത്തിന്റെയും നിർദേശപ്രകാരം തന്റെ അച്ഛൻ നിർമിച്ചതാണ് ആ കമ്മലെന്നാണ് സേതു പറയുന്നത്. കമ്മൽ  ഉണ്ടാക്കുന്നതിന്റെ വിഡിയോയും സേതു പങ്കുവച്ചിട്ടുണ്ട്.

'ഇതാണ് വാലിബൻ സിനിമയിൽ ലാലേട്ടൻ ഉപയോഗിച്ച കമ്മൽ. ഇത് ലിജോ ജോസ് പെല്ലിശ്ശേരി സാറിന്റെയും കോസ്റ്റ്യൂം ഡിസൈനർ സുജിത്തിന്റെയും നിർദേശപ്രകാരം ചെയ്ത കമ്മലാണ്. ഈ കമ്മൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്റെ അച്ഛനായ ശിവാനന്ദൻ ആണ്. എന്റെ അച്ഛൻ സ്വർണപ്പണിക്കാരനാണ്. കൃഷ്ണപുരം കോഓപ്പറേറ്റീവ് ബാങ്കിൽ ആണ് അച്ഛൻ വർക്ക് ചെയ്യുന്നത്.

ഈ ആഭരണത്തിന് റഫ് ഫീൽ വേണം, കൈകൊണ്ടു നിർമിച്ചതാകണം എന്നാണു ലിജോ സാർ പറഞ്ഞത്. അപ്രകാരമാണ് ഈ കമ്മൽ ഉണ്ടാക്കിയത്. ഇന്നലെ സിനിമയുടെ ടീസർ കണ്ടപ്പോൾ ഞങ്ങൾക്ക് ഒരുപാട് സന്തോഷമായി. ടീസറിന്റെ ആദ്യ ഷോട്ടിൽ തന്നെ ഈ കമ്മൽ കാണിക്കുന്നുണ്ട്. ഞങ്ങളുടെ സന്തോഷം പങ്കുവക്കാനാണ് ഈ വിഡിയോ ഇടുന്നത്'. സേതു ശിവാനന്ദൻ പറയുന്നു.

Full View

പീരിയഡ് ഡ്രാമയായ 'മലൈക്കോട്ടൈ വാലിബന്‍' ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ്, സരിഗമ എന്നിവര്‍ ചേര്‍ന്നാണ് നിർമിക്കുന്നത്.

Full View


Tags:    
News Summary - Story Behind Mohanlal's Earing In Malaikottai Vaaliban Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.