മനാമ: ഭാരമേറിയ മൈദച്ചാക്കുകൾ ഇറക്കുേമ്പാൾ അബൂബക്കറിെൻറ മനസ്സിലെ ചിന്തകൾ ഇൗ ഭാരം എന്നൊഴിയും എന്നായിരുന്നില്ല. മറിച്ച്, ഇൗ ഭാരവും വഹിച്ച് എത്ര പേരെ സഹായിക്കാമെന്നായിരുന്നു. അങ്ങനെ സഹായം ഏറ്റുവാങ്ങിയ ഒേട്ടറെ പേരുടെ പ്രാർഥനകളാണ് ഇൗ മനുഷ്യെൻറ സമ്പാദ്യം. ലോഡിങ് തൊഴിലാളി എന്ന നിലയിൽ 30 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി അബൂബക്കർ നാട്ടിലേക്ക് തിരിച്ചുപോകുന്നത് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞതിെൻറ സംതൃപ്തിയോടെയാണ്. 1990 ഫെബ്രുവരി 20ന് പയ്യോളിയിലെ ഇന്തോ അറബ് ട്രാവൽസ് മുഖേനയാണ് കൊയിലാണ്ടി നന്തി സ്വദേശിയായ അബൂബക്കർ ഗൾഫിലേക്ക് വരുന്നത്. ഒരു ദിവസം നീണ്ട ബസ് യാത്രക്കൊടുവിൽ മുംബൈയിലെത്തി. അവിടെനിന്ന് ഫെബ്രുവരി 22ന് ഗൾഫ് എയർ വിമാനത്തിലാണ് ബഹ്റൈനിൽ എത്തിയത്. അന്ന് ബഹ്റൈനിൽ ഉണ്ടായിരുന്ന മാമനാണ് അബൂബക്കറിനെ 25ാം വയസ്സിൽ ഇങ്ങോട്ട് കൊണ്ടുവന്നത്. വിമാനം ഇറങ്ങി നേരെ പോയത് മനാമയിലെ സെൻട്രൽ മാർക്കറ്റിലേക്കായിരുന്നുവെന്ന് അദ്ദേഹം ഒാർക്കുന്നു. അവിടെനിന്ന് അരിയും പച്ചക്കറികളും മറ്റും വാങ്ങി മനാമയിലെ റൂമിലേക്ക്. അന്ന് മുതൽ ഇന്നുവരെ അതേ റൂമിലാണ് കഴിഞ്ഞത്.
ബഹ്റൈൻ േഫ്ലാർ മിൽസ് എന്ന സ്ഥാപനത്തിലായിരുന്നു അബൂബക്കറിന് ജോലി ലഭിച്ചത്. വിദേശത്തുനിന്ന് കപ്പലിൽ കൊണ്ടുവരുന്ന ഗോതമ്പ് പൊടിച്ച് മൈദയാക്കി ബേക്കറികളിലും ഖുബ്ബൂസ് കടകളിലും സൂപ്പർമാർക്കറ്റുകളിലുമൊക്കെ വിതരണം ചെയ്തിരുന്നത് ഇൗ സ്ഥാപനമായിരുന്നു. മൈദച്ചാക്കുകൾ വാഹനത്തിൽ കയറ്റി അതാതിടങ്ങളിൽ ഇറക്കുന്ന പണിയായിരുന്നു അബൂബക്കറിന്. 30 വർഷവും ചെയ്തത് ഒരേ ജോലി. അതും ഒരേ സ്ഥാപനത്തിനുകീഴിൽ. ലോഡിങ് തൊഴിലിനിടയിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തിയെന്നതാണ് അബൂബക്കറിനെ വ്യത്യസ്തനാക്കുന്നത്. ബഹ്റൈനിലെ നന്തി കൂട്ടായ്മയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമാണ് ഇപ്പോൾ. ഇൗ കൂട്ടായ്മയുടെ നേതൃത്വത്തിൽ നന്തിയിലെ 21 കുടുംബങ്ങൾക്ക് പ്രതിമാസം 1500 രൂപ വീതം നൽകുന്നുണ്ട്.
കെ.എം.സി.സി ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതി തുടങ്ങിയപ്പോൾ 500 ദിനാർ നൽകി അദ്ദേഹം ഏവരെയും അമ്പരപ്പിച്ചു. കൂടുതൽ പേർ സഹായ സന്നദ്ധരായി മുന്നോട്ടുവരാൻ ഇത് നിമിത്തമായി. അങ്ങനെ ഒേട്ടറെ സേവന പ്രവർത്തനങ്ങളുമായി പ്രവാസലോകത്ത് സജീവമായിരുന്നു അദ്ദേഹം. ബഹ്റൈനിലെ പയ്യോളി പള്ളിക്കര മഹൽ കമ്മിറ്റി പ്രസിഡൻറ്, കൊയിലാണ്ടി മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡൻറ്, മൂടാടി പഞ്ചായത്ത് കെ.എം.സി.സി വൈസ് പ്രസിഡൻറ്, കെ.എം.സി.സി സ്റ്റേറ്റ് കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്. അബൂബക്കറിെൻറ ഭാര്യ സെറീന നാട്ടിലാണ്. റുബീന, നബീല, നസീബ എന്നിവർ മക്കളാണ്. എല്ലാവരും വിവാഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.