മനാമ: മാനസിക സംഘർഷങ്ങൾ കൂടുന്നതിന് അനുസരിച്ച് പ്രവാസി ഇന്ത്യക്കാരുടെ ആത്മഹത്യകൾ വർധിക്കുന്ന സാഹചര്യത്ത ിൽ മുന്നറിയിപ്പുമായി മാനസികാരോഗ്യ വിദഗ്ധർ. വിവിധ പ്രശ്നങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാത്തവിധം മാനസികമായി തളർന്നുപോകുന്നവർ ആത്മഹത്യയിലേക്ക് തിരിയുന്ന സാഹചര്യം ഒഴിവാക്കാൻ ഏവരും ഒരുമിച്ച് നിന്ന് പ്രവർത്തിക്കണമെന്നാണ് സൈക്കോളജിസ്റ്റുകൾ പറയുന്നത്. ഏതുതരം പ്രശ്ന പരിഹാരത്തിനും പരമാവധി സാധ്യതയുള്ള ഇൗ ലോകത്ത് പെെട്ടന്നുള്ള വികാരത്തള്ളിച്ചയിലോ വിഷാദരോഗങ്ങളുടെ ഫലമായോ ആത്മഹത്യകൾ തെരഞ്ഞെടുക്കുകയാണ് ചിലർ. ഇത് തുടർച്ചയാകാതിരിക്കാൻ സാമൂഹിക പ്രവാസി സംഘടനകൾ ബോധവത്ക്കരണ പരിപാടികളും കൗൺസിലിങ്ങുകളും സംഘടിപ്പിക്കണമെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
ഏതൊരു മനുഷ്യനും ദു:ഖങ്ങൾ വരുന്നതും വിവിധ ജീവിത പ്രതിസന്ധികൾ ഉണ്ടാകുന്നതും സ്വാഭാവികമാണ്. അതിനെ മറികടക്കാനും കുരുക്കുകൾ അഴിക്കാനും വഴികൾ സമാധാനത്തോടെ കണ്ടുപിടിക്കുകയാണ് വേണ്ടതെന്നും അവർ പറയുന്നു. നല്ല സുഹൃത്തുക്കളോട് കാര്യങ്ങൾ തുറന്ന് പറയുകയും കുടുംബാംഗങ്ങളോട് തങ്ങളുടെ അവസ്ഥകൾ അറിയിക്കുകയും അതിലൂടെ പ്രതിസന്ധികൾ പരിഹരിക്കാനുള്ള കൂട്ടായ ശ്രമങ്ങൾ നടത്തുകയും വേണം. സാമൂഹിക പ്രവർത്തകരുടെ സഹായങ്ങളും തേടാവുന്നതാണ്. സാമ്പത്തിക, തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാനും ഇത്തരത്തിൽ ശ്രമങ്ങൾ നടത്താവുന്നതാണ്. മിഥ്യാഭിമാനവും അന്തർമുഖത്വവും വിഷാദവും സാമ്പത്തിക, കുടുംബ പ്രശ്നങ്ങളുമാണ് ഇതുവരെ നടന്ന വിവിധ പ്രവാസി ആത്മഹത്യകൾക്ക് കാരണമായി പറയുന്നത്. 2019 െൻറ ആദ്യരണ്ടുമാസങ്ങളിലായി ബഹ്റൈനിൽ ജീവനൊടുക്കിയത് ഇതുവരെ 10 ഇന്ത്യൻ പ്രവാസികളാണ്. ഇതിൽ കൂടുതലും നടന്നത് ഫെബ്രുവരിയിലും. മലയാളി നഴ്സായ ചെങ്ങന്നൂർ സ്വദേശിനി പ്രിയങ്ക പ്രിൻസിനെ ഫെബ്രുവരി എട്ടിന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കുടുംബപ്രശ്നങ്ങളാണ് മരണത്തിന് കാരണമായതെന്ന് പറയപ്പെടുന്നു.
ഫെബ്രുവരി 10 ന് തമിഴ് വിദ്യാർഥിനിയായ പ്രഭ സുബ്രഹ്മണ്യനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയതാണ് മറ്റൊരു സംഭവം. ഇവർ പാലത്തിൽ നിന്ന് കടലിലേക്ക് ചാടുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. െഫബ്രുവരി 12 ന് ഉത്തർപ്രദേശ് സ്വദേശി രാംപ്രതാപ് സിങ്ങ് (48)ജീവനൊടുക്കി. കാൻസർ രോഗിയായ മകനെയുംകൊണ്ട് ഭാര്യ നാട്ടിൽ ചികിത്സാർഥം പോയിരിക്കുന്ന സന്ദർഭത്തിലായിരുന്നു രാംപ്രതാപ് സിങ്ങ് ജീവനൊടുക്കിയത്. ഇദ്ദേഹത്തിെൻറ രണ്ട് പെൺമക്കൾ വീട്ടിലുള്ളപ്പോഴാണ് ഇദ്ദേഹം േജാലിസ്ഥലത്ത് ജീവനൊടുക്കിയത്. ഫെബ്രുവരി 14 ന് ഹമലയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിെൻറ സമീപത്ത് തമിഴ്നാട്ടുകാരനായ ആൻറണി വിൻസൻറ് രാജിനെ(53) മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇത് ആത്മഹത്യയാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഫെബ്രുവരി 20 ന് കോട്ടയം കാട്ടാച്ചിറ കളപ്പുരവെച്ചമുകളിൽ സച്ചിൻ മോഹൻ (27) രക്തസമ്മർദത്തിനുള്ള ഗുളികൾ അമിതമായി കഴിച്ചതിനെ തുടർന്ന് മരിച്ചിരുന്നു. ഇയ്യാൾ ഒരു മാസം മുമ്പാണ് നാട്ടിൽ നിന്നെത്തിയത്. ഫെബ്രുവരി 24 ന് പഞ്ചാബ് സ്വദേശിനി ജസ്വേന്ദർ കൗറും ജീവനൊടുക്കിയിരുന്നു. ഇന്നലെ എത്തിയ വാർത്ത മാഹി സ്വദേശിയായ പ്രണവിെൻറ ആത്മഹത്യയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.